പ്രാദേശികവാദത്തില്‍ നിന്നും സങ്കുചിത മനഃസ്ഥിതിയില്‍ നിന്നും മാറേണ്ടവരാണ് നാം. ദൈവം എല്ലാ തരക്കാരെയും സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. പരിപൂര്‍ണ്ണതയിലേയ്ക്ക് വളരാനാണ് നമ്മുടെ ആഗ്രഹമെങ്കില്‍ ദൈവത്തിന്റെ ഈ മനോഭാവം നാം സ്വീകരിക്കണം. അതിന് ശത്രുക്കളെയും മിത്രങ്ങളെയും ദുഷ്ടരെയും ശിഷ്ടരെയും ഒരുപോലെ സ്‌നേഹിക്കുകയും സ്വീകരിക്കുകയും ചെയ്യണം.