സീറോ മലങ്കര ഏപ്രില്‍ 30 മര്‍ക്കോ. 10: 35-45 മഹത്വം

ഫാ. ജോണ്‍ അച്ചുതപ്പറമ്പില്‍

മഹത്വത്തില്‍ പങ്കാളികളാകാന്‍ നാമോരോരുത്തരും ഇഷ്ടപ്പെടുന്നു. എന്നാല്‍ മഹത്വത്തിനു മുന്‍പുള്ള കഷ്ടപ്പാടും സഹനങ്ങളും സ്വീകരിക്കാന്‍ എത്രത്തോളം ഒരുക്കപ്പെട്ട ജീവിതമാണ് നമ്മുടേത്‌. സെബദിപുത്രനായ യാക്കോബ് ശ്ലീഹായുടെ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ അദ്ദേഹം മഹത്വീകൃതനായത് യേശുവിന്റെ സഹാനത്തില്‍ പങ്കാളിയായി തന്റെ ജീവിതത്തെ അവനെ ഏല്പിച്ചതുകൊണ്ടാണ്.

സുഹൃത്തേ, നിനക്കു മാത്രമായി നല്‍കപ്പെടുന്ന ചില ഉരുകുന്ന അനുഭവങ്ങളുണ്ട്. അത് സ്വര്‍ഗ്ഗത്തിന് നിന്നോട് സ്നേഹക്കുറവ് ഉണ്ടായതു കൊണ്ടല്ല. മഹത്വത്തിലേയ്ക്ക് നിന്നെ സ്വീകരിക്കാനുള്ള ഒരുക്കപ്പെടലാണ്. നീ മഹത്വീകരിക്കപ്പെടണമെന്നതാണ് സ്വര്‍ഗ്ഗത്തിന് നിന്നെക്കുറിച്ചുള്ള ഇഷ്ടം.

ഫാ. ജോണ്‍ അച്ചുതപ്പറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.