സീറോ മലങ്കര സെപ്റ്റംബര്‍ 20 യോഹ. 3: 11-18 നിത്യജീവന്‍

കുരിശില്‍ ഉയര്‍ത്തപ്പെടുന്നതു വഴിയാണ് യേശു നിത്യജീവന്‍ പ്രദാനം ചെയ്യുന്നത് (3:15). അതായത്, ജീവന്‍ നല്കാനുള്ള മാര്‍ഗ്ഗം മരണമാണെന്നര്‍ത്ഥം. ഇത് വിരോധാഭാസമാണെന്നു തോന്നാം. എന്നാല്‍, ഇതാണ് യേശുവിന്റെ മാര്‍ഗ്ഗം.

കുരിശുമരണവും ആത്മത്യാഗവും ഉള്‍ച്ചേരാത്ത കുടുംബബന്ധങ്ങളും, ഇടവകസമൂഹവും ക്രിസ്തീയ പ്രസ്ഥാനങ്ങളും ജീവദായകമല്ല. കുരിശില്‍ കയറാതെയുളള രക്ഷകള്‍ യഥാര്‍ത്ഥ രക്ഷയാകണമെന്ന് നിര്‍ബന്ധമില്ല. രക്ഷകനാകണോ നിന്റെ കുടുംബത്തില്‍, ജീവിതവേദികളില്‍, അള്‍ത്താരകളില്‍ എങ്കില്‍ നീ കുരിശില്‍ കയറണം.