ദുഃഖവെള്ളിയില്‍ കുരിശിന്റെ വഴികളിലൂടെ ധ്യാനപൂര്‍വ്വം സഞ്ചരിക്കുമ്പോള്‍ യേശുവിന്റെ വേദനയില്‍ നാം നമ്മെത്തന്നെ കണ്ടെത്തുകയാണ്. അവന്റെ നാണക്കേടില്‍ നമ്മള്‍ അനുഭവിച്ച അവഗണനകളെയും ഒറ്റപ്പെടലുകളെയും ചേര്‍ത്തുവയ്ക്കുകയാണ്.
ഇവിടെ ദുഃഖവെള്ളിയും കുരിശിന്റെ വഴിയും നമുക്കൊരു വെളിപാടാകുന്നു. ജീവിതം സ്നേഹിതര്‍ക്കു വേണ്ടി വീതിച്ചു കൊടുക്കാനുള്ളതാണെന്ന വെളിപാട്.