സീറോ മലങ്കര ആഗസ്റ്റ് 03 മര്‍ക്കോ. 4: 21-25 അളവുപാത്രങ്ങള്‍

എത്രയോ അളവുപാത്രങ്ങള്‍ നമുക്കുള്ളിലും പുറത്തും കൊണ്ടുനടക്കുന്നു! പലപ്പോഴും പുറത്തേയ്ക്ക് അളക്കുന്നവ ചെറുതും, അകത്തേയ്ക്ക് അളക്കുന്നവ വലുതുമാകാന്‍ നാം നന്നായി ശ്രദ്ധിക്കുന്നുമുണ്ട്. എപ്പോഴും, അപരന്റെ ആവശ്യമാകട്ടെ എന്റെ അളവുപാത്രത്തിന്റെ വലിപ്പം നിശ്ചയിക്കുന്ന ഘടകം. ആദ്യം മനസ് വളരട്ടെ; പാത്രം പിന്നാലെ വലുതായിക്കൊള്ളും.