സീറോ മലങ്കര ജൂലൈ 30 മത്തായി 20: 29-34 ദാവീദിന്റെ പുത്രാ, ഞങ്ങളില്‍ കനിയണമേ…

വാക്ക് വാതിലാണ്. എനിക്കു മുമ്പില്‍ വെളിപ്പെടുത്തപ്പെടുന്ന അപരന്റെ വാക്ക്, എന്നില്‍ നിന്നും ഉത്തരം ആവശ്യപ്പെടുന്നു. അതിനാല്‍ അപരന്റെ വാക്ക് എന്നെ ‘ഉത്തരവാദിത്വ’ത്തിലേയ്ക്കുണര്‍ത്തുന്നു.

ഉത്തരം പ്രതീക്ഷിക്കുന്ന വ്യക്തിയോട് പ്രതികരിക്കാന്‍ എന്നെ നിര്‍ബന്ധിക്കുന്നു. അന്ധയാചകരുടെ അപേക്ഷിക്കുന്ന വാക്കുകളോട് യേശു എത്ര ഉത്തരവാദിത്വത്തോടെ പ്രതികരിച്ചു എന്ന് ഈ സുവിശേഷസംഭവം വിവരിക്കുന്നു. കനിയണമേ… എന്ന് അപേക്ഷിച്ചവരുടെ മേല്‍ കനിവ് കാണിച്ച് യേശു പ്രതികരിക്കുന്നു.

യാചനയോടെ നമ്മെ സമിപിക്കുന്നവരോട് കരുണയോടെ പ്രതികരിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ടോ..?