ഇവിടെ ശിഷ്യരുടെ പ്രവൃത്തിയോ സാബത്ത് നിയമമോ അല്ല പ്രധാനം. മറിച്ച്, നിയമത്തിന്റെ അന്ധമായ അനുഷ്ഠാനം വഴി, മാനുഷികത ക്രൂശിക്കപ്പെടാതിരിക്കണം, മനുഷ്യന്റെ ന്യായമായ ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കപ്പെടണം. ഏതു നിയമവും ഓരോ സംഭവത്തോടും സാഹചര്യത്തോടും ചേര്‍ത്തുവച്ച് വ്യാഖ്യാനിക്കപ്പെടണം. ദൈവിക നിയമങ്ങളൊന്നും മനുഷ്യന്റെ നീറുന്ന വേദന കാണാതിരിക്കില്ലെന്നും അവയെ വ്യാഖ്യാനിക്കണമെങ്കില്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്നും നാം ഓര്‍മ്മിക്കണം.