സീറോ മലങ്കര ജൂണ്‍ 24 ലൂക്കാ 1: 57-66 ദൈവികസ്പര്‍ശം

സ്‌നാപകന്റെ ജനനത്തെക്കുറിച്ച് നാം ചിന്തിക്കുമ്പോള്‍ വചനഭാഗത്തിന്റെ അവസാനം വചനം വെളിപ്പെടുത്തുന്ന ഒരു കാര്യം നാം ശ്രദ്ധിക്കേണ്ടതാണ്. വചനം പറയുന്നു: ‘കര്‍ത്താവിന്റെ കരം അവനോടു കൂടെയുണ്ടായിരുന്നു.’ കര്‍ത്താവിന്റെ സാന്നിധ്യം ഒരുവന്റെ കൂടെയുണ്ടാകുമ്പോഴാണ് അവന്‍ അനുഗ്രഹിക്കപ്പെടുക. ഈശോയ്ക്ക് വഴിയൊരുക്കുവാനായി കടന്നുവന്ന സ്‌നാപകന്റെ ജീവിതം അനുഗ്രഹീതമായി മാറുന്നത് ഈ ദൈവികസ്പര്‍ശത്താലാണ്.

അനുദിന ജീവിതത്തില്‍ നമ്മുടെയും നമ്മുടെ കുഞ്ഞുങ്ങളുടെയും വാക്കുകളിലും പ്രവൃത്തികളിലും ഇടപെടലുകളിലും കര്‍ത്താവിന്റെ കരമുണ്ട് എന്നുപറയുവാന്‍ നമുക്ക് സാധിക്കുന്നുണ്ടോ? ആമ്മേന്‍.

ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്‌