പതിനൊന്നു പേര്‍, തങ്ങള്‍ യേശുവിനെ ദര്‍ശിച്ചത് എമ്മാവൂസ് ശിഷ്യരോടു പങ്കുവയ്ക്കുന്നു (24:34). ആ ഇരുവര്‍ തങ്ങളുടെ ക്രിസ്തുദര്‍ശനം പതിനൊന്നു ശിഷ്യരോടു പറയുന്നു (24:35). അപ്പോഴാണ് യേശു അവരുടെ മധ്യത്തില്‍ പ്രത്യക്ഷനായി സമാധാനം ആശംസിക്കുന്നത് (24:36). ശ്രദ്ധയോടെ ശ്രവിക്കുകയും, ആത്മാര്‍ത്ഥതയോടെ ജീവിതാനുഭവം പങ്കുവയ്ക്കുകയും ചെയ്യുമ്പോഴാണ് യേശുസാന്നിധ്യം നമ്മുടെ സമൂഹത്തില്‍ വന്നുനിറയുന്നത്.