സീറോ മലബാര്‍ ഏലിയാ ശ്ലീവാ മൂശാക്കാലം ആറാം ചൊവ്വാ ഒക്ടോബര്‍ 15 ലൂക്കാ 4: 38-44 ജീവന്‍ പകരുന്നവന്‍

തങ്ങളെ വിട്ടുപോകരുതെന്ന് അവര്‍ അവനെ നിര്‍ബന്ധിച്ചു. ജീവന്‍ നല്‍കിയ, സൗഖ്യം നല്‍കിയ, ശാന്തി നല്‍കിയ യേശുസാന്നിധ്യത്തെ അവര്‍ വിലമതിക്കുന്നു. എന്റെ സാന്നിധ്യത്തെ ആരെങ്കിലും ഇത്രമേല്‍ വിലമതിക്കുന്നുണ്ടോ? ക്രിസ്തുവിനെപ്പോലെ ജീവന്‍ പകരുന്നവരുമായി, ശാന്തി നല്‍കുന്നവരുമായി നാം പരിവര്‍ത്തനം ചെയ്യപ്പെടുന്നില്ലെങ്കില്‍ നമ്മളെ മറ്റുള്ളവര്‍ ഒരു ശല്യമായി കാണും.

ഫാ. ജി. കടൂപ്പാറയിൽ MCBS