സീറോ മലബാര്‍ ദനഹാ ഏഴാം വ്യാഴം ഫെബ്രുവരി 20 ലൂക്കാ 5: 33-39 തിന്മ മാത്രം കാണുന്നവര്‍

ഫരിസേയരും നിയമജ്ഞരുമാണ് ഈശോയോട് ഉപവാസത്തെക്കുറിച്ചു ചോദിക്കുന്നത്. കണ്ണും ചെവിയും ജീവിതവുമെല്ലാം മറ്റുള്ളവര്‍ ചെയ്യുന്നതിലെ നിഷേധാത്മകത മാത്രം കാണാന്‍ നീക്കിവച്ചവരായ അവര്‍ ഇങ്ങനെ ചോദിക്കുന്നില്ലെങ്കിലേ അതിശയമുള്ളൂ. എങ്കിലും തിന്മ കാണുക എന്നത് ചിലരുടെ ശീലമാണ്. ഉപവസിച്ചാല്‍ കുഴപ്പം; ഉപവസിച്ചില്ലെങ്കില്‍ കുഴപ്പം! അത്തരക്കാരാണോ നമ്മള്‍ എന്ന് ധ്യാനിക്കേണ്ടത് ആവശ്യമാണ്. മറ്റുള്ളവര്‍ ചെയ്യുന്നതിലെ നന്മ കണ്ടുപിടിക്കുന്നതാണ് നമുക്കും അവര്‍ക്കും ഗുണകരമാകുക എന്ന് ഓര്‍മ്മിക്കുക.

ഫാ. ജി. കടൂപ്പാറയില്‍ MCBS