സീറോ മലബാര്‍ പള്ളിക്കൂദാശ നാലാം ശനി നവംബര്‍ 27 യോഹ. 12: 37-43 മനുഷ്യരുടെ പ്രശംസ

“ദൈവത്തില്‍ നിന്നുള്ള മഹത്വത്തേക്കാളധികം മനുഷ്യരുടെ പ്രശംസ അവര്‍ അഭിലഷിച്ചു” (43). സിനഗോഗുകളില്‍ നിന്ന് ബഹിഷ്കരിക്കാതിരിക്കാന്‍ വേണ്ടി ഈശോയിലുള്ള വിശ്വാസം ഏറ്റുപറയുന്നവരെക്കുറിച്ചുള്ള വചനഭാഗമാണിത്.

മനുഷ്യരുടെ പ്രശംസയ്ക്കു വേണ്ടിയാണോ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മനുഷ്യരുടെ പ്രശംസ ലഭിക്കാനായി നമ്മള്‍ എല്ലാം ചെയ്തുതുടങ്ങുമ്പോള്‍ പലപ്പോഴും സത്യത്തിനും ധര്‍മ്മത്തിനും നീതിക്കും എതിരായി കാര്യങ്ങള്‍ ചെയ്യേണ്ടിവരും. സത്യത്തെ അസത്യമായും അസത്യത്തെ സത്യമായും അവതരിപ്പിക്കേണ്ടിവരും. ആകെപ്പാടെ ലഭിക്കുന്നത് മനുഷ്യന്റെ പ്രശംസയാണ്. അതും വളരെ കുറച്ചു കാലത്തേക്കു മാത്രം. അത്തരം പ്രശംസകള്‍ കൊണ്ട് ഒരു ഉപകാരവും ഉണ്ടാവില്ലെന്ന് ബോധ്യപ്പെട്ടാല്‍ നമ്മള്‍ വിജയിച്ചു.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.