‘വരാനിരിക്കുന്ന മിശിഹാ നീ തന്നെയോ; അതോ ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്ഷിക്കണമോ’ എന്ന ചോദ്യവുമായി സ്നാപകന്റെ ശിഷ്യന്മാര്‍ ഈശോയെ സമീപിക്കുന്നു. ഈശോ ചോദ്യത്തിനുള്ള ഉത്തരം തന്റെ പ്രവര്‍ത്തികളിലൂടെ നല്‍കുന്നു. “കുരുടന്മാര്‍ കാണുന്നു; മുടന്തന്മാര്‍ നടക്കുന്നു; കുഷ്ഠരോഗികള്‍ സുഖപ്പെടുന്നു; ചെകിടര്‍ കേള്‍ക്കുന്നു; മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു; ദരിദ്രരോട് സുവിശേഷം പ്രസംഗിക്കപ്പെടുന്നു.” ഇതാണ് ഈശോയുടെ ഉത്തരം.
ഈശോ, വരാനിരിക്കുന്ന മിശിഹാ തന്നെയാണെന്ന് അതാണ് തെളിവ്. നമ്മുടെ ജീവിതത്തിലും ഈശോയെ സംശയിക്കുന്ന അവസരങ്ങള്‍ ഉണ്ടായേക്കാം. സംശയം വിശ്വാസത്തിന് എതിരല്ല, വിശ്വസിക്കാനുള്ള അവസരമാണെന്ന് നമ്മള്‍ മനസിലാക്കുക.
ഫാ. ജി. കടൂപ്പാറയിൽ MCBS