സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം എട്ടാം ബുധന്‍ ഒക്ടോബര്‍ 20 ലൂക്കാ 11: 37-42 എന്നിലെ കുട്ടി

പുറമേയുള്ള കാര്യങ്ങള്‍ക്കായി എന്തുമാത്രം സമയമാണ് ഞാന്‍ ചെലവഴിക്കുന്നത്. മുഖസൗന്ദര്യം, വസ്ത്രധാരണം എന്നിവയ്ക്ക് അമിതപ്രാധാന്യം നല്‍കിയുള്ള ജീവിതമായിരിക്കും ഇപ്പോള്‍ ഞാന്‍ നയിക്കുന്നത്. കാരണം മറ്റുള്ളവര്‍ എന്നെ നോക്കുമ്പോള്‍ ഞാന്‍ മെച്ചപ്പെട്ടവനായി, യാതൊരു കുഴപ്പവും ഇല്ലാത്തവനായി കാണപ്പെടണം എന്ന ആഗ്രഹമാണ് അതിനു പിന്നില്‍.

ചെയ്യാന്‍ പാടില്ലാത്തത് ചെയ്തിട്ട്, “ഞാന്‍ തെറ്റൊന്നും ചെയ്തില്ല, ഞാന്‍ ചെയ്തത് ആരും കണ്ടിട്ടില്ല, അല്ലെങ്കില്‍ അത് തെളിയിക്കൂ” എന്നു വിളിച്ചുപറയുന്ന ഒരു കുട്ടി നമ്മുടെയൊക്കെ ഉള്ളില്‍ ഇപ്പോഴുമുണ്ട്. പക്ഷേ, ഉള്ള് കാണുന്ന ഒരുവന്‍ – ദൈവം – എപ്പോഴും നമ്മുടെ കൂടെയുണ്ടെന്ന സത്യം നമ്മള്‍ മറന്നുപോകുന്നു. “ദൈവമേ, എന്റെ ഓരോ ചലനവും നിന്റെ കണ്‍മുമ്പിലാണല്ലോ. നിന്റെ മുമ്പില്‍ കുറ്റമറ്റ ആളായി ജീവിക്കാന്‍ എന്നെ പഠിപ്പിക്കണേ. മറ്റുള്ളവര്‍ എന്തും പറഞ്ഞു കൊള്ളട്ടെ.”

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.