സീറോ മലബാർ ഉയിര്‍പ്പ് ഏഴാം തിങ്കള്‍ മെയ്‌ 17 യോഹ. 4: 3-15 ജീവജലം നല്‍കുന്ന ഈശോ

കിണറ്റിൻ കരയിൽ ഒറ്റയ്ക്കിരിക്കുന്ന ഈശോയുടെ അടുത്തേയ്ക്കെത്തുന്ന സമരിയാക്കാരി. ആ വ്യക്തിപരമായ കൂടിക്കാഴ്ചയിൽ അവളുടെ ജീവിതം പരിപൂർണ്ണമാകുന്നു. മറ്റുള്ളവരുടെ കൂടെ ഒരുമിച്ചു ജീവിക്കുകയും ഒരുമിച്ചു പ്രാർത്ഥിക്കുകയും ചെയ്യുന്ന നമ്മൾ ഈശോയുമായിട്ടുള്ള വ്യക്തിപരമായ ബന്ധം എത്രമാത്രം ദൃഢമാണെന്ന് ധ്യാനിക്കേണ്ടതുണ്ട്.

ഇന്ന് ഈശോ എനിക്കായി ഏകനായി കാത്തിരിപ്പുണ്ട്. അവിടുത്തെ പക്കലേയ്ക്ക് ഞാന്‍ ഒറ്റയ്ക്ക് ചെല്ലാറുണ്ടോ? വ്യക്തിപരമായി കാണുമ്പോഴാണ് വ്യക്തിജീവിതത്തിൽ ഞാൻ എത്രമാത്രം മാറേണ്ടതുണ്ടെന്ന്, സമരിയക്കാരിയോടെന്നതുപോലെ എന്നോടും ഈശോ പറയുന്നത്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.