സീറോ മലബാര്‍ നോമ്പുകാലം ആറാം ബുധന്‍ മാര്‍ച്ച്‌ 24 മത്തായി 18: 15-20 ചേർത്തുപിടിക്കുക

വിജാതീയനെയും ചുങ്കക്കാരനെയും പോലെ ആയിരിക്കട്ടെ എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം അവരെ തള്ളിക്കളയുക എന്നല്ല മറിച്ച്, ഈശോയ്ക്ക് ചുങ്കക്കാരോടും വിജാതീയരോടും ഏത് മനോഭാവമായിരുന്നോ ഉണ്ടായിരുന്നത് ആ മനോഭാവം നമ്മളും പുലര്‍ത്തുക എന്നാണ്. ചുങ്കക്കാരോടും വിജാതീയരോടുമൊപ്പം വിരുന്നിനിരിക്കുന്ന ശൈലിയാണ് യേശുവിനുണ്ടായിരുന്നത് (മര്‍ക്കോ. 2:15).

നമ്മള്‍, നമുക്ക് തുല്യതയുള്ളവര്‍ക്കൊപ്പമാണ് വിരുന്നുണ്ണുക. “അവര്‍ നിനക്ക് ചുങ്കക്കാരെയും വിജാതീയരെയും പോലെ ആയിരിക്കട്ടെ എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം, അവരോടൊപ്പം വിരുന്നിനിരിക്കുക, അവരെ തുല്യരായി കാണുക, തള്ളിക്കളയാതിരിക്കുക എന്നാണ്.” തള്ളിക്കളയാനായി നമുക്കാരുമില്ല.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.