സീറോ മലബാർ ശ്ലീഹാക്കാലം നാലാം തിങ്കൾ ജൂണ്‍ 14 മർക്കോ. 5: 25-34 യേശുവിലേയ്ക്കുള്ള വഴി

എല്ലാ വഴികളും അടഞ്ഞുവെന്ന് തോന്നുമ്പോഴും ഈശോയിലേയ്ക്കുള്ള വഴി തുറന്നിരിക്കുന്നു എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന വചനഭാഗമാണിത്. പല വൈദ്യന്മാരുടെ അടുത്തുപോയിട്ടും കയ്യിലുള്ളതെല്ലാം ചിലവഴിച്ചിട്ടും ആരോഗ്യസ്ഥിതി മോശമായ ഒരുവൾ. ഒടുവില്‍ അവൾ യേശുവിനെക്കുറിച്ച് കേട്ടിട്ട് യേശുവിന്റെ അടുത്തുചെല്ലുന്നു, സൗഖ്യം പ്രാപിക്കുന്നു.

നാമും ഇങ്ങനെയാകേണ്ടവരല്ലേ ജീവിതത്തിൽ..? ഏറ്റവുമൊടുവിൽ യേശുവിന്റെ അടുത്തേയ്ക്ക് പോകാൻ കാലതാമസം വരുത്തുകയല്ല വേണ്ടത്. ആദ്യം തന്നെ അവന്റെ സമീപത്തേയ്ക്കു പോകുക. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട്, എല്ലാ വഴികളും അടഞ്ഞുനിൽക്കുന്നവരെ നമ്മുടെ ചുറ്റും നമുക്ക് കാണാം. അവർക്കും യേശുവിലേയ്ക്കുള്ള വഴി പറഞ്ഞുകൊടുക്കുക നമ്മുടെ ഉത്തരവാദിത്വമാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS