സീറോ മലബാർ കൈത്താക്കാലം നാലാം ശനി ആഗസ്റ്റ് 20 മത്തായി 15: 10-20 ആന്തരികവും ബാഹ്യവുമായ വിശുദ്ധി

“ഹൃദയത്തില്‍ നിന്നു പുറപ്പെടുന്നതത്രേ നാവ് സംസാരിക്കുന്നത്” (18) എന്ന വാക്യം നമ്മുടെ ഹൃദയങ്ങളെ പരിശോധിക്കേണ്ടതിന്റെ ആവശ്യകതയിലേയ്ക്ക് വിരൽചൂണ്ടുന്നു. ഒരുവന്റെ ഹൃദയം എങ്ങനെയോ അങ്ങനെയായിരിക്കും അവന്റെ കാഴ്ചപ്പാടും വാക്കുകളും പ്രവർത്തികളും.

ഹൃദയത്തിൽ നന്മ നിറയ്ക്കുക; നന്മ നിറഞ്ഞ ഹൃദയത്തിന് ഉടമയാവുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഹൃദയത്തിന്റെ തികവിൽ നിന്നാണല്ലോ അധരം  സംസാരിക്കുന്നത്. ഹൃദയം നിറയെ സ്‌നേഹവും നന്മയും സമാധാനവും ഉള്ളവനിൽ നിന്ന് അതുതന്നെ പുറത്തുവരും. കാപട്യം നിറഞ്ഞ ഹൃദയത്തിൽ നിന്ന് എത്ര മറച്ചുവച്ചാലും കപടതയേ വരൂ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.