മാര്‍പാപ്പ ആശീര്‍വദിച്ച മാതാവിന്റെ അത്ഭുത മെഡലിന്റെ തിരുസ്വരൂപം ഇറ്റലിയിലെങ്ങും സഞ്ചരിക്കും

മാതാവിന്റെ അത്ഭുത മെഡലിന്റെ തിരുസ്വരൂപം ഫ്രാന്‍സിസ് പാപ്പാ ബുധനാഴ്ച ആശീര്‍വദിച്ചു. വിന്‍സെന്‍ഷ്യന്‍ സന്യാസ സഭയുടെ സുവിശേഷസംരംഭത്തിന്റെ ഭാഗമായി ഈ തിരുസ്വരൂപം ഇറ്റലിയിലെമ്പാടും സഞ്ചരിക്കും.

ഭുഖണ്ഡങ്ങള്‍ തോറും നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കു നേരെയുള്ള ദൈവകാരുണ്യത്തിന്റെ അടയാളമായാണ് പരിശുദ്ധ കന്യാമാതാവിന്റെ തിരുസ്വരൂപം സഞ്ചരിക്കുന്നതെന്ന് വിന്‍സെന്‍ഷ്യന്‍കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

1830-ല്‍ പാരീസിലെ വി. കാതറീന്‍ ലബൂറിനുണ്ടായ ഒരു മരിയന്‍ പ്രത്യക്ഷീകരണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അത്ഭുത മെഡലിന്റെ മാതാവിന്റെ തിരുസ്വരൂപം തയ്യാറാക്കിയിരിക്കുന്നത്. ഒരു ഭൂഗോളത്തിന്റെ മേല്‍ നില്‍ക്കുന്ന പരിശുദ്ധ അമ്മയുടെ കരങ്ങളില്‍ നിന്ന് പ്രകാശം പ്രസരിക്കുന്നു. അമ്മയുടെ പാദങ്ങള്‍ക്കു കീഴില്‍ സര്‍പ്പം എന്നിങ്ങനെയാണ് തിരുസ്വരൂപത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഈ രൂപമുള്ള മെഡല്‍ കഴുത്തില്‍ ധരിക്കുന്നവര്‍ക്ക് വലിയ അനുഗ്രഹങ്ങളാണ് മാതാവ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.