ജോസഫ് ചിന്തകൾ 282: ലോകത്തിൽ തീർത്ഥാടകനായിരുന്ന ജോസഫ്

ആഫ്രിക്കൻ സഭയിലെ സഭാപിതാവും കാർത്തേജിലെ മെത്രാപ്പോലീത്തയുമായിരുന്ന വി. സി പ്രിയാന്റെ (200-258) തിരുനാൾ ദിനമാണ് സെപ്റ്റംബർ 16. തസിയസ് സിസിലിയസ് സിപ്രിയാനസ്  എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവൻ പേര്. തീയതി തിരുസഭ  ആഘോഷിക്കുന്നു.

ഹൃദയത്തിൽ അനൈക്യവുമായി ബലിയർപ്പിക്കുവാൻ വരുന്നവന്റെ ബലിപീഠത്തിൽ നിന്ന് മിശിഹാ പിന്തിയിരുന്നു എന്നു പഠിപ്പിച്ച സഭാപിതാവാണ് സിപ്രിയാൻ. സ്വർഗ്ഗരാജ്യത്തെ ലക്ഷ്യമാക്കി ജീവിക്കാൻ വിശ്വാസികളെ സദാ ഉദ്ബോധിപ്പിച്ചിരുന്ന പിതാവ് കൂടെക്കൂടെ ഇപ്രകാരം പറയുമായിരുന്നു: “നമ്മള്‍ ലോകത്തിന്റെ വശ്യതയെല്ലാം ഉപേക്ഷിച്ചിരിക്കുന്നു. എന്നാല്‍, നാം ഈ ലോകത്തില്‍ തന്നെ കഴിയുന്നതിനാല്‍, നമ്മള്‍ ഇവിടെ വിദേശികളെപ്പോലെയോ തീര്‍ത്ഥാടകരെപ്പോലെയോ ആയിരിക്കണം.”

ഈ ഭൂമിയിൽ തീർത്ഥാടകനെപ്പോലെ ജീവിച്ച വ്യക്തിയായിരുന്നു യൗസേപ്പിതാവ്. ലോകത്തിന്റെ വശ്യതയെല്ലാം ഹൃദയം കൊണ്ട് ഉപേക്ഷിച്ചിരുന്ന യൗസേപ്പിതാവ് സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ജീവിതത്തെ രൂപപ്പെടുത്തിയ പിതാവായിരുന്നു. സ്വർഗ്ഗരാജ്യത്തെ ലക്ഷ്യമാക്കി തീർത്ഥാടനം ചെയ്യുന്ന സഭാതനയർ എന്ന നിലയിൽ യൗസേപ്പിതാവിനെ നമ്മുടെ വഴികാട്ടിയായി നമുക്കു സ്വീകരിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.