ജോസഫ് ചിന്തകൾ 266: വിമാനാപകടത്തിൽ നിന്നു രക്ഷിച്ച യൗസേപ്പിതാവ്

ഗോൺസാലോ മസാറസ എന്ന സ്പാനിഷ് പുരോഹിതനാണ് 1992 -ൽ നടന്ന സംഭവം പങ്കുവയ്ക്കുന്നത്.

അക്കാലയളവിൽ ഗോൺസാലോ, റോമിൽ വൈദികവിദ്യാർത്ഥിയായിരുന്നു. “അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിനോടുള്ള ’30 ദിവസത്തെ പ്രാർത്ഥന’ പൂർത്തിയാക്കിയ ദിനമായിരുന്നു അന്ന്. ആ ദിവസം തന്നെയാണ് ഗോൺസാലോയുടെ പൈലറ്റായ സഹോദരൻ ജെയിം പറത്തിയ വിമാനം
ഗ്രാനഡയിൽ ലാൻഡിങ്ങിനിടയിൽ അപകടത്തിൽപെട്ടത്. 94 യാത്രക്കാരുണ്ടായിരുന്ന വിമാനം രണ്ടായി തകർന്നെങ്കിലും 26 പേർക്കു ചെറിയ പരിക്കു പറ്റിയതല്ലാതെ ആളപായം ഉണ്ടായില്ല. പ്രാദേശികപത്രങ്ങൾ ഈ അപകടം സംഭവിച്ച Aviaco Airlines McDonnel Douglas DC 9 എന്ന വിമാനത്തെ “അത്ഭുത വിമാനം” എന്നു വിളിച്ചത് റോമിൽ ഗോൺസാലോ പഠിച്ചിരുന്ന സ്പാനിഷ് കോളേജ് ഓഫ് സെന്റ് ജോസഫിന്റെ ശതാബ്ദി വർഷമായിരുന്നു, 1992 -ൽ.

ആഘോഷങ്ങളുടെ ഭാഗമായി യൗസേപ്പിതാവിനോട് അസാധ്യമായ കാര്യങ്ങൾക്കു സഹായം ലഭിക്കാൻ 30 ദിവസത്തെ പ്രാർത്ഥന നടത്തിയിരുന്നു. യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥതയിലാണ് വിമാനാപകടത്തിൽ നിന്ന് അത്ഭുതകരമായി തന്റെ സഹോദരനും യാത്രക്കാരും രക്ഷപെട്ടതെന്ന് ഗോൺസാലോ അച്ചൻ വിശ്വസിക്കുന്നു.

മുപ്പതു വർഷമായി ഗോൺസാലോ അച്ചൻ “അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിനോടുള്ള ’30 ദിവസത്തെ പ്രാർത്ഥന’ മുടക്കാറില്ല. ദൈവസിംഹാസനത്തിനു മുമ്പിലുള്ള യൗസേപ്പിതാവിന്റെ മഹത്തരമായ ശക്തിയുടെ അടയാളമായാണ് അത്ഭുത വിമാനത്തിന്റെ സംഭവത്തെ ഗോൺസാലോ അച്ചൻ കാണുന്നത്.

ദൈവസിംഹാസനത്തിൽ അധികാരവും ശക്തിയുമുള്ള യൗസേപ്പിതാവിനെ നമുക്കും മദ്ധ്യസ്ഥനായി സ്വീകരിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.