ജോസഫ് ചിന്തകൾ 177: യൗസേപ്പിതാവേ, ലോകത്തിന്റെ പുരോഗതിക്കും സഭയുടെ ദൗത്യത്തിനും പരിശുദ്ധ ത്രിത്വത്തിന്റെ ബഹുമാനത്തിനുമായി ഞങ്ങൾക്ക് സമാധാനം നൽകണമേ

1969 മെയ് മാസം ഒന്നാം തീയതി വി. പത്രോസിന്റെ ബസിലിക്കയിൽ വച്ച് പോൾ ആറാമൻ പാപ്പ വിശ്വാസ സമൂഹത്തിനു നൽകിയ തൊഴിലാളിയായ വി. യൗസേപ്പിതാവിനോടുള്ള പ്രാർത്ഥനയുടെ സ്വതന്ത്ര മലയാളവിവർത്തനമാണ് ഇന്നത്തെ ജോസഫ് ചിന്ത.

ഓ വി. യൗസേപ്പിതാവേ, സഭയുടെ രക്ഷാധികാരിയേ, അവതരിച്ച വചനത്തിന്റെ കൂടെ ആയിരുന്നുകൊണ്ട് അന്നന്നത്തെ അപ്പത്തിനുവേണ്ടി നീ അദ്ധ്വാനിച്ചുവല്ലോ. ജീവിക്കാനും ജോലി ചെയ്യുവാനുമുള്ള ശക്തി ഈശോയിൽ നിന്നു നീ സ്വന്തമാക്കി. നാളയെക്കുറിച്ചുള്ള ഉത്കണ്ഠകളും ദാരിദ്ര്യത്തിന്റെ കയ്പും ജോലിയുടെ അനിശ്ചിതത്വവും നീ അറിഞ്ഞതിനാൽ കർത്താവ് നിന്നെ ഭരമേല്പിച്ച മനുഷ്യകുടുംബത്തെ സംരക്ഷിക്കണമേ.

സഭയെ അനുഗ്രഹിക്കണമേ, അവളെ കൂടുതൽ സുവിശേഷാത്മക വിശ്വസ്തയിലേക്ക് നയിക്കണമേ. തൊഴിലാളികളെ അവരുടെ അനുദിന ക്ലേശങ്ങളിൽ സംരക്ഷിക്കണമേ. ആത്മീയവും ഭൗതീകവുമായ എല്ലാ അപകടങ്ങളിൽ നിന്നും നിരുത്സാഹപ്രവണതകളിൽ നിന്നും അവരെ പ്രതിരോധിക്കണമേ. ഭൂമിയിൽ ക്രിസ്തുവിന്റെ ദാരിദ്ര്യം വഹിക്കുന്ന പാവപ്പെട്ടവർക്കും ആവശ്യക്കാർക്കും വേണ്ടി പ്രാർത്ഥിക്കണമേ. കൂടുതൽ ഭാഗ്യവാന്മാരായ സഹോദരിരീസഹോദരന്മാരിൽ പാവപ്പെട്ടവർക്കുവേണ്ടിയുള്ള കരുതൽ ഉണർത്തണമേ.

ലോകത്ത് സമാധാനം കാത്തുസൂക്ഷിക്കുകയും വ്യക്തികൾക്കും സമൂഹത്തിലും നല്ല ഭാവിയും ജീവിതവും കൈവരുന്ന സമാധനം ഉളവാക്കുകയും ചെയ്യണമേ. ലോകത്തിന്റെ പുരോഗതിക്കും സഭയുടെ ദൗത്യത്തിനും പരിശുദ്ധ ത്രിത്വത്തിന്റെ ബഹുമാനത്തിനുമായി ഞങ്ങൾക്കു സമാധാനം നൽകണമേ. ആമ്മേൻ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.