വേദപാരംഗതനും ബഹുഭാഷ പണ്ഡിതനുമായ കപ്പൂച്ചിൻ സന്യാസ സഭ വൈദികനായിരുന്നു പതിനാറാം നൂറ്റാണ്ടിന്റെ അവസാനകാലങ്ങളിലും പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യ രണ്ടു ദശകങ്ങളിലുമായി ജീവിച്ചിരുന്ന ബ്രിണ്ടിസിയിലെ വി. ലോറൻസ് (1559-1619). പഴയനിയമ ഗ്രന്ഥങ്ങളിൽ അതീവപാണ്ഡിത്യം ഉണ്ടായിരുന്ചെയ്ത് ഇപ്രകാരം പഠിപ്പിക്കുന്നു: “പഴയനിയമത്തിലെ പൂർവ്വയൗസേപ്പ് വിശുദ്ധനും നീതിമാനും ഭക്തനും നിർമ്മലനും ആയിരുന്നു. എന്നാൽ പുതിയനിയമത്തിലെ യൗസേപ്പ് സൂര്യപ്രകാശം, ചന്ദ്രപ്രഭ നിഷ്‌പ്രഭമാകുന്നതു പോലെ വിശുദ്ധിയിലും പരിപൂർണ്ണതയിലും പൂർവ്വയൗസേപ്പിനെ മറികടക്കുന്നു.”
ലോകത്തിന്റെ പ്രകാശമായ ദൈവപുത്രൻ ഭൂമിയിൽ മനുഷ്യനായി ജന്മമെടുക്കുമ്പോൾ ദൈവപിതാവിന്റെ പ്രതിനിധിയായവൻ വിശുദ്ധിയിലും പരിപൂർണ്ണതയിലും പഴയനിയമ പിതാക്കന്മാരെ മറികടക്കുന്നതിൽ യാതൊരു അതിശയോക്തിയുടെയും ആവശ്യമില്ല. ഈശോയെ ദർശിക്കാൻ ഭാഗ്യം ലഭിച്ച യൗസേപ്പിതാവ് മറ്റുള്ളവരെ പ്രകാശിപ്പിക്കുന്ന വെളിച്ചമായി മാറിയില്ലങ്കിലേ അതിശയമുള്ളൂ. യൗസേപ്പിനോട് ചേർന്നുനിൽക്കുന്നവർ തീർച്ചയായും പ്രകാശത്തിലാണ്. കാരണം ഈശോയുടെ സാന്നിധ്യം അവിടെ അനുഭവവേദ്യമാകുന്നു.
യൗസേപ്പിതാവേ പ്രകാശത്തിന്റെ മകനായി/ മകളായി ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ.
ഫാ. ജയ്സൺ കുന്നേൽ MCBS