ശുദ്ധീകരാത്മാക്കള്‍ക്കുവേണ്ടി വി. യൗസേപ്പിനോട് പ്രാര്‍ത്ഥിച്ചാല്‍ അനുഗ്രഹം ഉറപ്പ്

യേശുവിന്റെ വളര്‍ത്തുപിതാവായ വി.യൗസേപ്പിന് സ്വര്‍ഗ്ഗത്തില്‍ ലഭിച്ചിരിക്കുന്ന മഹത്വവും ഔന്നത്യവും വളരെ വലുതാണ്. അദ്ദേഹത്തിന്റെ സ്‌നേഹസംരക്ഷണയിലാണ് ദൈവപുത്രന്‍ വളര്‍ന്നുവന്നത്. അദ്ദേഹത്തിന്റെ പരിപാലനയിലാണ് ദൈവമാതാവ് ജീവിച്ചത്. ദൈവപുത്രന്റെയും ദൈവമാതാവിന്റെയും പരിചരണങ്ങള്‍ ഏറ്റുവാങ്ങി മരിക്കാന്‍ ഭാഗ്യം ലഭിച്ച അദ്ദേഹത്തെ നന്മരണ മദ്ധ്യസ്ഥനായി സഭ ആദരിക്കുകയും ചെയ്യുന്നു.

ശുദ്ധീകരാത്മാക്കളുടെ മോചനത്തിനായി നാം പ്രാര്‍ഥിക്കുകയും ത്യാഗങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നത് വി. യൗസേപ്പിന് അത്യന്തം പ്രീതികരമാണ്. തുടര്‍ച്ചയായി ഏഴ് ഞായറാഴ്ചകളിലെ നമ്മുടെ വിശുദ്ധ ബലിയര്‍പ്പണം ശുദ്ധീകരാത്മാക്കള്‍ക്കുവേണ്ടി വി.യൗസേപ്പിന് കാഴ്ച വെയ്ക്കുന്നത്, നമ്മുടെ പ്രാര്‍ഥനകള്‍ക്കുത്തരം കിട്ടാന്‍ ഏറ്റവും ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണ്. മാനസാന്തരം ആവശ്യമുള്ള ഉറ്റ ബന്ധുക്കള്‍ നിങ്ങള്‍ക്കുണ്ടോ? മക്കള്‍ ദൈവത്തില്‍ നിന്ന് അകലുന്നുണ്ടോ? നിങ്ങള്‍ക്ക് ജോലി ആവശ്യമാണോ? ശുദ്ധീകരാത്മാക്കള്‍ക്കായി വി. യൗസേപ്പിനോടു പ്രാര്‍ഥിക്കുക. നിങ്ങളുടെ ആവശ്യങ്ങള്‍ സാധിച്ചു കിട്ടും.