രണ്ടു വർഷങ്ങൾക്ക് ശേഷം ശ്രീലങ്കയിലെ ഈസ്റ്റർ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനെ കണ്ടെത്തി

ശ്രീലങ്കയിൽ 2019 ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളികളിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ കണ്ടെത്തിയതായി പൊതുസുരക്ഷാ മന്ത്രി ശരത് വീരശേഖര. നൗഫേർ മൗലവിയാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നു അദ്ദേഹം വെളിപ്പടുത്തി.

ഹാജുൾ അക്ബർ എന്നയാളും മൗലവിയെ സഹായിച്ചിട്ടുണ്ട്. ഭീകരാക്രമണക്കേസിൽ 32 പേർക്കെതിരേ കുറ്റം ചുമത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുള്ള നാഷണൽ തൗഹീത് ജമാത്ത് എന്ന സംഘടനയാണ് ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചത്. മൂന്നു പോലീസ് ഉദ്യോഗസ്ഥരുൾപ്പട്ടെ 500 റിലധികം ആളുകൾക്ക് സ്ഫോടനങ്ങളിൽ പരുക്കേറ്റു. നെഗംബോ, ബാറ്റിക്കളോവ, കൊളംബോ എന്നിവിടങ്ങളിലെ പള്ളികളിൽ ഈസ്റ്റർ പ്രാർത്ഥനകൾക്കിടെയാണു ആക്രമണങ്ങൾ നടന്നത്. 11 ഇന്ത്യക്കാരുൾപ്പെടെ 270 പേര് കൊല്ലപ്പെടുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.