പ്രളയം മൂലം കഷ്ടപ്പെടുന്ന കേരളത്തിലെ വിവിധ ജില്ലകൾക്ക് താങ്ങാകുകയാണ് എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സഹൃദയ സമരിറ്റൻസ്.
മലപ്പുറം, വയനാട് ജില്ലകളിലെ പ്രളയബാധിതർക്കുള്ള അവശ്യവസ്തുക്കളുമായി സഹൃദയ സമരിറ്റൻസ് പുറപ്പെട്ടു. എറണാകുളത്തെ വിവിധ ഇടവകകൾ, യുവജന സംഘടനകൾ, സഹൃദയ സംഘങ്ങൾ എന്നിവ വഴി സമാഹരിച്ച ഭക്ഷ്യവസ്തുക്കൾ, കുപ്പിവെള്ളം, വസ്ത്രങ്ങൾ, മരുന്നുകൾ തുടങ്ങിയവ മൂന്ന് ട്രക്കുകളിലായാണ് സഹൃദയ ഡയറക്ടർ ഫാ. പോൾ ചെറുപിള്ളിയുടെ നേതൃത്വത്തിൽ എത്തിച്ചിട്ടുള്ളത്.
മാനന്തവാടി, തലശേരി, താമരശേരി, ബത്തേരി രൂപതാ സോഷ്യൽ സർവീസസ് സൊസൈറ്റികളുമായി ബന്ധപ്പെട്ടാണ് 18 ടണ്‍ സാധനങ്ങൾ വിതരണം ചെയ്യുന്നത്.
സഹൃദയ സമരിറ്റൻസിന്റെ മറ്റൊരു സംഘം സന്നദ്ധപ്രവർത്തകർ നിലമ്പൂർ മേഖലയിലെ ദുരിതബാധിത പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.