“ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി..”
ദേ കണ്ടോ, പടുകൂറ്റൻ ദൈവശാസ്ത്രമൊക്കെ പറഞ്ഞ് തുടങ്ങിയ ജപമാല അവസാനത്തിലേയ്ക്കെത്തുമ്പോൾ തീർത്തും വൈകാരികമാവുകയാണ്.
കഥയായാലും കവിതയായാലും പറഞ്ഞാലും എഴുതിയാലും തീരാത്ത വിഷയം അമ്മ ആയിരിക്കണം. അല്ല, അമ്മ തന്നെ !
ജീവൻ പകുത്ത് നൽകുന്നവൾ, അമ്മ.
വീടിനെ വീടാക്കുന്ന മധുരം അമ്മ.
ആർക്കും ഓടിയെത്താവുന്ന അഭയവും അമ്മ.
ഈ ഭക്തി അല്പം കടന്നുപോയോ എന്നൊക്കെ സംശയിക്കുന്നവരോട്..
– ഞങ്ങളെപ്പോലുള്ള ഒറ്റകളെപ്പറ്റി ഒന്നോർക്കാമോ?
– മാതാപിതാക്കൾ കൂട്ടിന് ഇല്ലാത്തവരെ..
– അനാഥരെ..
– കുടുംബത്തിൽ സമാധാനം നഷ്ടപ്പെട്ടവരെ..
– ജയിലുകളിൽ കഴിയുന്നവരെ..
– പ്രവാസികളെ..
ഇവർക്കൊക്കെ പരി. അമ്മ മധുരവും ജീവനും ശരണവുമാണ് സഹോ. വേറെയാരുണ്ട് മനസിൻ്റെ വേവുകൾക്ക് ഒന്ന് ആശ്വാസമാകാൻ !
അങ്ങനെ ആരെങ്കിലുമൊക്കെ നിലനിന്നുപോകട്ടേന്ന് ! അല്ലേ?
കൃപ നിറഞ്ഞ ദിവസം സ്നേഹപൂർവം..
അജോച്ചൻ