അഭയാർത്ഥി ക്യാമ്പിൽ റോഹിങ്ക്യൻ ക്രൈസ്‌തവ യുവാവിനു നേരെ അധികൃതരുടെ മർദ്ദനം. ബംഗ്ലാദേശിലെ കോക്‌സ് ബസാർ അഭയാർത്ഥി ക്യാമ്പിൽ ഒരു റോഹിങ്ക്യൻ ക്രൈസ്‌തവ യുവാവിനെയാണ് ക്യാമ്പ് അധികൃതർ വടിയുപയോഗിച്ച് മർദിച്ചത്. സായ്‌ദുൽ അമിൻ എന്ന 20 -കാരനാണ് മയക്കുമരുന്ന് ബിസിനസ്സ് നടത്തിയെന്ന ആരോപണത്തെ തുടർന്ന് മർദ്ദനത്തിന് ഇരയായത്.
“മയക്കുമരുന്നിന്റെ ബിസിനസ്സിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് അവർ ആരോപിച്ചു. പക്ഷേ അവർക്ക് എന്റെ പക്കൽ നിന്ന് യാതൊന്നും ലഭിച്ചില്ല. തെറ്റായ ആരോപണങ്ങളുടെ പേരിൽ അവർ എന്നെ മർദ്ദിക്കുകയായിരുന്നു” – സെയ്ദുൽ അമിൻ പറഞ്ഞു.
ബർമീസ് സൈന്യം നടത്തിയ വംശീയപീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ 2017 -ലാണ് സെയ്ദുൽ അമീൻ രാജ്യം വിട്ടത്. വംശീയ റോഹിങ്ക്യകൾ കൂടുതലും മുസ്ലീങ്ങളാണെന്നും സെയ്ദുൽ അമിൻ അടുത്തിടെ മതം മാറിയതാണെന്നുമാണ് പ്രാദേശിക ഇസ്ളാമുകൾ ആരോപിച്ചിരുന്നത്. തന്റെ ക്രിസ്ത്യൻ വിശ്വാസം വെളിപ്പെടുത്തിയ ശേഷം താൻ പീഡിപ്പിക്കപ്പെട്ടുവെന്നും ക്യാമ്പിൽ താൻ സുരക്ഷിതനല്ലെന്നും അദ്ദേഹം പറഞ്ഞു.