ക്രൈസ്തവാവശ്യങ്ങളെ അവഹേളിച്ച തേജസ്സ് പത്രത്തിന് മറുപടി

ഭൂരിപക്ഷം കര്‍ഷകരായ ക്രൈസ്തവ സമുദായത്തിന്റെ സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥയെ ശാസ്ത്രീയമായി പഠിക്കാതെ, ഇപ്പോള്‍ നിലവിലുള്ള കണക്കുകള്‍ പോലും പരിഗണിക്കാതെ, ക്രൈസ്തവര്‍ മുന്നാക്കമാണെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്കിയ സര്‍ക്കാര്‍ നടപടിയും, ന്യൂനപക്ഷങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഫണ്ടില്‍ 80 ശതമാനവും മുസ്ലീം സമുദായത്തിന് വേണ്ടി മാത്രം നല്കുന്ന അനീതിയും ന്യൂനപക്ഷ ക്ഷേമവകുപ്പിലും ധനകാര്യ കോര്‍പ്പറേഷനിലും ജില്ലാ കമ്മറ്റികളിലും ക്രൈസ്തവ സമുദായാംഗങ്ങളെ ബോധപൂര്‍വ്വം ഒഴിവാക്കുന്ന വിവേചന മനസ്ഥിതിയും, ക്രൈസ്തവര്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ യാതൊന്നും നടപ്പാക്കാതെ ആ സമുദായത്തോട് സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണനയും തികച്ചും അപലപനീയമാണ്. അതിനുള്ള ഉത്തരങ്ങള്‍ രാഷ്ട്രീയ കേരളം നല്കേണ്ടി വരുമെന്നത് തീര്‍ച്ചയുമാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.