സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുന്നത് നീളും

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുന്നത് ഇനിയും നീളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥിതി​ഗതികൾ മെച്ചപ്പെട്ടതിന് ശേഷം ആരാധനാലയങ്ങൾ തുറക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. ആരാധനാലയങ്ങൾ തുറന്നാൽ വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കാൻ പ്രയാസമാണ്. രോഗവ്യാപനം തടയുന്നതിന് ഇത് തടസമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

“ലോക്ക് ഡൗൺ ഇളവ് വന്ന സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം ഇന്നും ഉയർന്നു. സ്ഥിതിഗതികൾ മെച്ചപ്പെട്ട ശേഷം ഇത് പരിഗണിക്കാം. രാജ്യത്താകെ ലോക്ക്ഡൗണിന്റെ ഭാഗമായി കേന്ദ്രം സ്വീകരിച്ച നിലപാടും ഇതാണ്. ആരാധനാലയങ്ങളിൽ വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കൽ പ്രയാസമാണ്. രോഗവ്യാപനം തടയുന്നതിന് ഇത് തടസമാകും” മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാൽ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. മദ്യശാലകള്‍ തുറന്നിട്ടും ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ പുരോഗമനം ഒന്നും ഇല്ലാത്തത് വിശ്വാസികളെ രോക്ഷാകുലരാക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.