സീറോ മലബാര്‍ മാര്‍ച്ച്‌ 17 മര്‍ക്കോ. 12:18-27 ഉത്ഥാനത്തിന്റെ ജീവശ്വാസം

ജീവിതത്തിന്റെ അവസാനബിന്ദു മരണമല്ല. മരണാനന്തരജീവിതം ഇഹലോകജീവിതത്തിന്റെ ത നിപകര്‍പ്പുമല്ല. ജീവിച്ചിരിക്കുന്നവനില്‍ മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള വിശ്വാസം ജനിപ്പിക്കുന്നത് വിശുദ്ധ ലിഖിതങ്ങളാണ്. ദൈവശക്തി മരണത്തിനുശേഷം ഒരുവനെ മാലാഖയെപ്പോലെ രൂപപ്പെടുത്തുന്നു. പ്രാപിക്കേണ്ട ലക്ഷ്യത്തെ വിശ്വാസദീപ്തി യാല്‍ കണ്ടുകൊണ്ട് യാത്ര ചെയ്യുക. പൊഴിഞ്ഞ് വീഴുന്ന ഓരോ ഇലയിലും, മരമായ് വളരുന്ന ഓരോ വിത്തിലും ഉത്ഥാനത്തിന്റെ പാഠങ്ങള്‍ ഇല്ലേ? വെറു തെ മണ്ണില്‍ തീരാനാണ് നമ്മുടെ ജീവിതമെങ്കില്‍, പിന്നെ എന്തിനാണ് തന്റെ ജീവശ്വാസം നമ്മില്‍ നിറച്ചത്?

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.