ഫാത്തിമാ മാതാവിനോടുള്ള ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥന

ഫാത്തിമ മാതാവേ, അങ്ങേ മാതൃസഹജമായ സാന്നിദ്ധ്യത്തിന് ഹൃദയപൂര്‍വ്വം നന്ദിപറഞ്ഞുകൊണ്ട് സകല ജനതകളോടുംചേര്‍ന്ന് ഞങ്ങളും അങ്ങയെ അനുഗൃഹീതയെന്ന് വിളിക്കട്ടെ.

തിന്മ നിറഞ്ഞതും പാപത്താല്‍ മുറിയപ്പെട്ടതുമായ ലോകത്തെ സൗഖ്യപ്പെടുത്താനും രക്ഷിക്കാനും അങ്ങേ കാരുണ്യം കലവറയില്ലാതെ ചൊരിയുന്നതിന് അങ്ങിലൂടെ പൂര്‍ത്തിയായ ദൈവികപദ്ധതികള്‍ ഞങ്ങള്‍ ഇന്നേദിവസം പ്രകീര്‍ത്തിക്കുന്നു.

പ്രിയമുള്ള ഫാത്തിമ മാതാവേ അങ്ങയുടെ സന്നിധിയില്‍ ഞങ്ങളുടെ വിശ്വാസപ്രകരണങ്ങള്‍ സമര്‍പ്പിക്കുമ്പോള്‍ അങ്ങേ മാതൃസ്നേഹത്തില്‍ അവയെല്ലാം സ്വീകരിക്കണമേ.

ഞങ്ങളുടെ ഹൃദയസ്പന്ദനങ്ങള്‍ അറിയുന്നല്ലോ അങ്ങ്. അവിടുത്തെ ദൃഷ്ടിയില്‍ വിലപ്പെട്ടവരാണ് ഞങ്ങളെന്ന ഉറപ്പ്  ഞങ്ങള്‍ക്കുണ്ട്. അതിനാല്‍ അങ്ങേ വാത്സല്യവും സ്വാന്തനംപകരുന്ന പുഞ്ചിരിയും ഞങ്ങളില്‍ ചൊരിയണമേ!

എളിയവരായ ഞങ്ങള്‍ അങ്ങേ കരങ്ങളില്‍ നല്‍കുന്ന ആഗ്രഹങ്ങള്‍ സഫലമാക്കെണമേ! ഞങ്ങളുടെ വിശ്വാസത്തെ പുനര്‍ജീവിപ്പിക്കണമേ, പ്രത്യാശയെ ബലപ്പെടുത്തണമേ. ഞങ്ങളെ സ്നേഹത്തില്‍ ഉണര്‍വ്വുള്ളവരും ശ്രദ്ധയുള്ളവരുമാക്കണമേ. അങ്ങനെ വിശുദ്ധിയുടെ പാതയില്‍ ഞങ്ങളെ നയിക്കണമേ.

പാവങ്ങളോടും എളിയവരോടും  അങ്ങേയ്ക്കുള്ള പ്രത്യേകമായ സ്നേഹം ഞങ്ങളെയും പഠിപ്പിക്കണമേ. ഒറ്റപ്പെടുത്തപ്പെട്ടവരെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും പീഡിതരെയും പാപികളെയും നിരാശയില്‍ കഴിയുന്നവരെയും അങ്ങേ സംരക്ഷണയില്‍ സ്വീകരിച്ച്, ദിവ്യസുതനും ഞങ്ങളുടെ കര്‍ത്താവുമായ യേശുവിന്‍റെ സന്നിധിയില്‍ ചേര്‍ക്കണമേ. ആമേന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.