കൊറോണ കാലത്തിനുശേഷം കൂടുതല്‍ നീതിപൂര്‍ണ്ണവും സമത്വസുന്ദരവുമായ സമൂഹം രൂപപ്പെടുത്തണം: മാര്‍പാപ്പ

നീതിയിലധിഷ്ഠിതവും കൂടുതല്‍ സമത്വസുന്ദരവും ക്രിസ്തീയവുമായ ഒരു സമൂഹം സംജാതമാക്കാന്‍ സാധിച്ചില്ലെങ്കില്‍ കൊറോണക്കാലത്ത് നാം സഹിച്ച സഹനങ്ങള്‍ പാഴായിപ്പോകുമെന്ന് ഫ്രാന്‍സിസ് പാപ്പാ. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“നാം ഈ പകര്‍ച്ചവ്യാധിയില്‍ നിന്ന് പുറത്തുവരുമ്പോള്‍, നാം പണ്ട് ചെയ്തിരുന്ന കാര്യങ്ങള്‍ നമുക്ക് ചെയ്യാന്‍ സാധിക്കുകയില്ല. മുമ്പ് ചെയ്തിരുന്നതുപോലെ ആയിരിക്കുകയില്ല ഇനി ചെയ്യുന്നത്, എല്ലാം വ്യത്യസ്തമായിരിക്കും” – പാപ്പാ പറഞ്ഞു.

എന്നാല്‍ കുറേക്കൂടി നീതിപൂര്‍ണ്ണവും സമത്വസുന്ദരവും ക്രിസ്തീയവുമായ ഒരു സമൂഹം നമുക്ക് കെട്ടിപ്പടുക്കാന്‍ സാധിച്ചില്ലെങ്കില്‍ നമ്മുടെ സഹനങ്ങള്‍ പാഴായിപ്പോകും എന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. ലോകത്തില്‍ നിലനില്‍ക്കുന്ന ദാരിദ്ര്യം എന്ന പകര്‍ച്ചവ്യാധി ഇല്ലാതാക്കാന്‍ സാധിച്ചില്ലെങ്കില്‍, നമ്മുടെ രാജ്യത്തെയും നമ്മള്‍ വസിക്കുന്ന ഇടങ്ങളിലെയും ദാരിദ്ര്യം ഇല്ലായ്മ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ എല്ലാം വൃഥാവിലായി പോകുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.