മൗനം ദൈവത്തിന്റെയും സ്‌നേഹത്തിന്റെയും ഭാഷ: മാര്‍പാപ്പ

കപ്പൂച്ചിന്‍ സമൂഹാംഗവും ഗ്രന്ഥരചയിതാവുമായ എമിലിയാനൊ അന്തെനൂച്ചിയുടെ ‘പരദൂഷണമരുത്’ (Non sparlare degli altri) എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിന്റെ അവതാരികയിലാണ് ഫ്രാന്‍സിസ് പാപ്പായുടെ ഈ ഉദ്‌ബോധനമുള്ളത്. വാക്കുകള്‍ ‘ചുംബനങ്ങളോ’ ‘കഠാരകളോ’ ആയിത്തീരാമെന്ന് പാപ്പാ പറയുന്നു. ‘നിശബ്ദതയില്‍ നിന്നു തുടങ്ങി ഒരുവന്‍ പരസ്‌നേഹത്തില്‍ എത്തിച്ചേരുന്നു’ എന്ന് പാപ്പാ, വി. മദര്‍ തെരേസയെ ഉദ്ധരിച്ചുകൊണ്ട് അവതാരികയില്‍ കുറിക്കുന്നു.

പരദൂഷണം ദൈവശാസ്ത്ര വീക്ഷണത്തിലും പത്തു കല്പനകളുടെ വെളിച്ചത്തിലും നമ്മിലുള്ള സൗകുമാര്യത്തിന്റെ രൂപത്തെ വികലമാക്കുന്ന പ്രവര്‍ത്തിയാണെന്ന് പാപ്പാ വിശദീകരിക്കുന്നുവെന്ന് ഗ്രന്ഥകര്‍ത്താവായ കപ്പുച്ചിന്‍ വൈദികന്‍ എമിലിയാനൊ അന്തെനൂച്ചി വത്തിക്കാന്റെ വാര്‍ത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തില്‍ വിശദീകരിച്ചു.

നമ്മുടെ ഉള്ളില്‍ സംസാരിക്കുന്ന ദൈവത്തിന്റെ നിസ്വനം ശ്രവിക്കാനുള്ള ഉപകരണമാണ് മൗനം എന്ന് അദ്ദേഹം ‘ദൈവത്തിന്റെ ഭാഷയാണ് നിശബ്ദത’ എന്ന പാപ്പായുടെ ഉദ്‌ബോധനത്തിന്, ഏലിയാ പ്രവാചകന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് വിശദീകരണം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.