ദിശാബോധ നഷ്ടവും, ഭയവും വരുത്തുന്ന ഈ ആഗോള പ്രതിസന്ധി ഘട്ടത്തില്‍ ദൈവം ‘ആരെ അയക്കും’ എന്ന് തുടര്‍ച്ചയായി പലരും ചോദിച്ചു കൊണ്ടിരിക്കുന്നു. നമ്മുടെ ബലഹീനതകളെ തൊട്ടനുഭവവേദ്യമാക്കുന്ന വേദനയിലും മരണത്തിലും പോലും നമ്മെ അനുസ്മരിപ്പിക്കുന്നത് നമ്മുടെ ‘ജീവനുവേണ്ടിയും തിന്മയില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനുമായുള്ള നമ്മുടെ അഗാധമായ ആഗ്രഹവു’ മാണ്. ഇവിടെയാണ് ‘ദൈവസ്‌നേഹത്തിനും, അയല്‍ക്കാരനായുള്ള സ്‌നേഹത്തിനുമായി, സേവനത്തിലൂടെയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയിലൂടെയും നമ്മില്‍ നിന്ന് പുറത്തു കടക്കാനുള്ള ‘ പ്രേഷിതത്വത്തിനായുള്ള വിളി പൊട്ടിപ്പുറപ്പെടുന്നതെന്ന് ഫ്രാന്‍സിസ് പാപ്പാ ആഗോള മിഷന്‍ ഞായറിനായുള്ള സന്ദേശത്തിലെഴുതി.
2020ലെ ആഗോള മിഷന്‍ ഞായറിനായുള്ള തന്റെ വാര്‍ഷിക സന്ദേശം കൊറൊണാ വൈറസ് മഹാമാരി പശ്ചാത്തലമാക്കിയാണ് പെന്തക്കോസ്താ ഞായറാഴ്ച പാപ്പാ പ്രസിദ്ധീകരിച്ചത്.
പ്രേഷിതര്‍ പ്രേഷിതനായ യേശുവോടൊപ്പം
കുരിശില്‍ മരിച്ചു കൊണ്ട് യേശു തന്റെ പ്രേഷിത ദൗത്യം പൂര്‍ത്തീകരിച്ചതു പോലെ തന്നെയാണ് ‘ മറ്റുള്ളവര്‍ക്കായി നമ്മെ തന്നെ നാം സ്വയം നല്‍കുമ്പോള്‍ ‘ എന്ന് ഫ്രാന്‍സിസ് പാപ്പാ ഓര്‍മ്മിപ്പിച്ചു. നമ്മുടെ പ്രേഷിതത്വം, നമ്മുടെ വിളി, നമ്മുടെ അയക്കപ്പെടാനുള്ള സന്നദ്ധത എന്നിവയുടെ ഉറവിടം ‘പിതാവിന്റെ പ്രേഷിതനാ’കാനുള്ള യേശുവിന്റെ തന്നെ വിളിയിലാണ്. ‘നമ്മുടെ വ്യക്തിപരമായ വിളി’ ‘നമ്മള്‍ സഭയില്‍ ദൈവത്തിന്റെ പുത്രീപുത്രന്മാരാണെന്ന സത്യത്തില്‍’ വേരൂന്നിയിരിക്കുന്നു.
പ്രേഷിതയായ സഭ
സഭയാണ് വളരെ പ്രത്യേകമായി ‘യേശുവിന്റെ പ്രേഷിത പ്രവര്‍ത്തനം ചരിത്രത്തില്‍ തുടര്‍ന്നു കൊണ്ടു പോകുന്നത് ‘ എന്ന് പാപ്പാ വിശദീകരിക്കുന്നു. അങ്ങനെ ജ്ഞാനസ്‌നാനം സ്വീകരിച്ച സഭയിലെ അംഗങ്ങള്‍ അവളുടെ നാമത്തില്‍ അയക്കപ്പെടുന്നു. നമ്മുടെ സാക്ഷ്യവും സുവിശേഷ പ്രഘോഷണവും വഴി, ദൈവം തുടര്‍ന്നും ‘ തന്റെ സ്‌നേഹം പ്രത്യക്ഷമാക്കുന്നു.’ ഇങ്ങനെയാണ് ദൈവത്തിന് ‘ ഹൃദയങ്ങളെയും മനസ്സുകളെയും, ശരീരങ്ങളെയും, സമൂഹങ്ങളെയും, സംസ്‌ക്കാരങ്ങളെയും എല്ലായിടത്തും എല്ലാ കാലത്തും സ്പര്‍ശിക്കാനും, രൂപാന്തരപ്പെടുത്താനും കഴിയുന്നത് ‘.
ഒരു ബന്ധത്തിന്റെ പ്രത്യുത്തരം
‘പ്രേഷിത പ്രവര്‍ത്തനം ദൈവത്തിന്റെ വിളിയോടുള്ള ഒരു സ്വതന്ത്രവും ബോധപൂര്‍വ്വവുമായ പ്രത്യുത്തരമാണ്’ എന്ന് പാപ്പാ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പ്രേഷിതത്വത്തിനായുള്ള വിളിയെ വിവേചിച്ചറിയുക ‘ സഭയിലെ യേശുവിന്റെ സാന്നിദ്ധ്യവുമായി നമ്മുക്ക് വ്യക്തിപരമായ ഒരു സ്‌നേഹ ബന്ധം ഉണ്ടാകുമ്പോഴാണ് ‘. ഇത് നമ്മെ പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തെ നമ്മുടെ ജീവിതത്തിലും പ്രവര്‍ത്തികളിലും സ്വാഗതം ചെയ്യുവാനുള്ള നമ്മുടെ സന്നദ്ധതയില്‍ കൊണ്ടു വന്നെത്തിക്കും. ഈ വിളി വിവാഹിതര്‍ക്കും, സമര്‍പ്പിതര്‍ക്കും, അഭിഷിക്തര്‍ക്കും അവരവരുടെ അനുദിന ജീവിത സംഭവങ്ങളില്‍ വന്നെത്തുന്നു. പാപ്പാ നമ്മോടു ചോദിക്കുന്ന മറ്റൊരു കാര്യം ‘ വിശ്വാസത്തിന് സാക്ഷികളാകാന്‍ ഏതുനേരത്തും ഏതിടത്തേക്കും അയക്കപെടാന്‍ നമ്മള്‍ സന്നദ്ധരാണോ ‘ എന്ന് സ്വയം ചോദിക്കാനും പരിശുദ്ധ ത്രിത്വവുമായുള്ള നമ്മുടെ ബന്ധവുമാണ്. അവസാനത്തെ ചോദ്യം നമ്മള്‍ മറിയത്തെപ്പോലെ ‘ മുഴുവനായി ദൈവത്തിന്റെ ഹിതത്തിന് സേവകരാകാന്‍ ‘ തയ്യാറാണോ എന്നാണ് .
പ്രേഷിതത്വം ജീവനോടു പ്രതികരിക്കുന്നു
ഇപ്പോള്‍ സഭയുടെ പ്രേഷിതത്വത്തിന്റെ വെല്ലുവിളി ‘ഈ മഹാമാരിയുടെ നേരത്ത് എന്താണ് ദൈവം നമ്മോടു പറയുന്നത് എന്ന് മനസ്സിലാക്കുകയാണ് ‘ എന്ന് ഫ്രാന്‍സിസ് പാപ്പാ പറയുന്നു. ജനങ്ങള്‍ ആരും അടുത്തില്ലാതെയും, ഉപേക്ഷിക്കപ്പെട്ടും മരിക്കുമ്പോള്‍, തൊഴില്‍ നഷ്ടപ്പെട്ട, സാമൂഹ്യ അകലവും വീട്ടില്‍ ഒതുങ്ങുന്നതും നിര്‍ബന്ധമാകുമ്പോള്‍, നമ്മള്‍ ‘നമ്മുടെ സാമൂഹ്യ ബന്ധങ്ങളെയും ദൈവവുമായുള്ള സമൂഹ ബന്ധത്തെയും പുനര്‍നിര്‍വ്വചിക്കേണ്ട ആവശ്യകതയും’ പാപ്പാ ചൂണ്ടികാണിക്കുന്നു. ഈ സാഹചര്യം മറ്റുള്ളവരോടുള്ള നമ്മുടെ ബന്ധത്തിന്റെ ആവശ്യകതയുടെ ബോധ്യം വളര്‍ത്തുമെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു. പ്രാര്‍ത്ഥനയിലൂടെ ദൈവം മറ്റുള്ളവരുടെ ആവശ്യങ്ങള്‍ അറിയാന്‍ നമുക്ക് തുറവ് തരും. ഇന്ന് സഭയുടെ ആരാധനാ ജീവിതത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയവര്‍ക്ക് ഇപ്പോള്‍ ‘ എല്ലാ ഞായറാഴ്ച്ചകളിലും ദിവ്യബലിയില്‍ പങ്കുപറ്റാന്‍ കഴിയാത്ത പല ക്രിസ്തീയ സമൂഹങ്ങളുടേയും അനുഭവം മനസ്സിലാക്കാന്‍ കഴിയും’ പാപ്പാ പറഞ്ഞു.
ഞാന്‍ ആരെയാണ് അയക്കേണ്ടത്?
ഞാന്‍ ആരെയാണ് അയക്കേണ്ടതെന്ന ദൈവത്തിന്റെ ചോദ്യത്തെ ഒരിക്കല്‍ കൂടി അനുസ്മരിക്കുകയും ‘ഇതാ ഞാന്‍, എന്നെ അയയ്ക്കുക! ‘(ഏശ 6: 8). എന്ന ഏശയ്യാ പ്രവാചകന്റെത് പോലുള്ള ഉദാരവും ബോധ്യപ്പെടുത്തുന്നതുമായ ഉത്തരത്തിനായി ദൈവം നമ്മെ കാത്തിരിക്കുന്നുവെന്ന് സൂചിപ്പിച്ച പാപ്പാ തന്റെ സന്ദേശത്തിന്റെ സമാപനത്തില്‍ പ്രാര്‍ത്ഥന, പരിചിന്തനം, ഭൗതിക വസ്തുക്കളുടെ സഹായം എന്നിവയിലൂടെ സഭയിലെ യേശുവിന്റെദൗത്യത്തില്‍ സജീവമായി പങ്കെടുക്കാന്‍ നമ്മെ സ്ഥിരീക്കാന്‍ കഴിയുന്ന ഒരു ദിവസമായിരിക്കും ലോക മിഷന്‍ ഞായര്‍ എന്ന് വ്യക്തമാക്കി.
എല്ലാവരുടേയും രക്ഷയ്ക്കായി ലോകമെമ്പാടുമുള്ള ജനങ്ങളുടെയും, ദേവാലയങ്ങളുടെയും ആത്മീയവും ഭൗതികവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഒക്ടോബര്‍ 18 ന് എടുക്കുന്ന നേര്‍ച്ചകാഴ്ച്ച ‘പോന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികള്‍ തന്റെ പേരില്‍ നടത്തുന്ന മിഷനറി പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പാ വ്യക്തമാക്കി.
കടപ്പാട്: വത്തിക്കാന്‍ ന്യൂസ്