ഞായറാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥനാപരിപാടിയില്‍ പാപ്പാ പങ്കുവച്ച സുവിശേഷസന്ദേശത്തില്‍ നിന്നും അടര്‍ത്തിയെടുത്തത്:
“നേട്ടങ്ങളെ ആധാരമാക്കിയുള്ള മഹത്വത്തിന്റെ മാനുഷികയുക്തിയില്‍ സ്വയം മുന്‍പന്മാര്‍ എന്നു നടിക്കുന്നവര്‍ പിന്‍പന്മാരായിത്തീരുന്നു. മറിച്ച് തങ്ങളെത്തന്നെ പിതാവിന്റെ കാരുണ്യത്തിനു സമര്‍പ്പിക്കുന്ന പിന്‍പന്മാര്‍ മുന്‍പന്മാരായും ഭവിക്കുന്നു” (മത്തായി 20:1-16).