മറഡോണയെ അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പാ

ഫ്രാന്‍സിസ് പാപ്പായുടെ അടുത്ത സുഹൃത്തും, താന്‍ മെത്രാപ്പോലീത്ത ആയിരിക്കെ ബ്യൂനസ് അയേഴ്സില്‍  സ്ഥാപിച്ച കുട്ടികളുടെ സംഘടന, ‘സ്‌കോളാസി’ന്റെ അഭ്യൂദയകാംക്ഷിയും പ്രയോക്താവുമായിരുന്നു അന്തരിച്ച ഫുട്‌ബോള്‍ മാന്ത്രികന്‍ ഡീഗോ മറഡോണ.

2014-ലെ സെപ്തംബറില്‍ വത്തിക്കാനിലെ സാന്താ മാര്‍ത്തയിലും, 2015 മാര്‍ച്ചില്‍ ഇറ്റലി-അര്‍ജന്റീന സൗഹൃദമത്സരത്തിലൂടെ കൂട്ടികളുടെ സംഘടന, സ്‌കോളാസ് ഒക്കുരേന്തസ്സിന്റെ യൂറോപ്പിലെ പ്രചാരണത്തിനായി എത്തിയപ്പോള്‍ വത്തിക്കാനിലും വന്ന് തന്നെ കണ്ട് തന്റെ 10-ാം നമ്പര്‍ ജേഴ്‌സികള്‍ സമ്മാനിച്ചതും, ലോകത്തുള്ള പാവങ്ങളായ കുട്ടികള്‍ക്കുവേണ്ടി റോമിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ കളിക്കുവാന്‍ ഇറങ്ങിയതും പാപ്പാ വാത്സല്യത്തോടെ അനുസ്മരിച്ചു.

താന്‍ അര്‍ജന്റീനയിലെ ബ്യൂനസ് അയേഴ്സ് അതിരൂപതയുടെ മെത്രാപ്പോലീത്ത ആയിരിക്കെ ദേശീയ ടീമിന്റെ കുമ്പസാരക്കാരനും ആത്മീയോപദേഷ്ടാവുമായിരുന്നതിനാല്‍ മറഡോണയെ പാപ്പായ്ക്ക് സുഹൃത്തിനെ എന്ന പോലെ പരിചയവുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.