ദൈവകരുണയുടെ തിരുനാള്‍ ദിനമായ ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നിന്ന് 200 മീറ്റർ അകലെയുള്ള ചർച്ച് ഓഫ് ഹോളി സ്പിരിറ്റ് ദേവാലയത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കും. ഇറ്റലിയില്‍ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക് ഡൌണ്‍ കാരണം വളരെക്കുറച്ചുപേര്‍ മാത്രമേ വിശുദ്ധ ബലിയില്‍ പങ്കെടുക്കുകയുള്ളൂ. എന്നാല്‍ ദിവ്യബലിയുടെ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും.
ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പോളണ്ടുകാരിയായ സന്യാസിനിയാണ് വിശുദ്ധ ഫൗസ്റ്റീന. ഈ വിശുദ്ധയ്ക്ക് ഈശോയുടെ അനേകം ദര്‍ശനങ്ങള്‍ ലഭിച്ചിരുന്നു. ദൈവ കരുണയുടെ ഭക്തി കൂടുതല്‍ ജനങ്ങളിലേയ്ക്ക് എത്തിയത് വിശുദ്ധ ഫൗസ്റ്റീനയ്ക്ക് ലഭിച്ച ദര്‍ശനങ്ങള്‍ക്ക് ശേഷമാണ്. വിശുദ്ധയുടെ തിരുശേഷിപ്പ് സ്ഥിതിചെയുന്ന സ്ഥലമെന്ന പ്രത്യേകതയും ഈ ദേവാലയത്തിന് ഉണ്ട്.