സമഗ്ര മാനവ വികസനത്തിനായുള്ള വത്തിക്കാന്‍ വിഭാഗത്തിന്റെ സെക്രട്ടറിയായി സിസ്റ്റര്‍ അലെസാണ്ട്ര സ്‌മെറില്ലിയെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന മോണ്‍. ബ്രൂണോ മാരിയും ഫാ. അഗസ്റ്റോയും താന്താങ്ങളുടെ രൂപതകളിലേയ്ക്ക് മടങ്ങുന്ന സാഹചര്യത്തിലാണ് ഈ താൽക്കാലിക നിയമനം.
നിലവില്‍ വത്തിക്കാനിലെ കോവിഡ്-19 കമ്മീഷനില്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്‌സണിനൊപ്പം പ്രവര്‍ത്തിച്ചുവരികയായിരുന്നു സി. അലെസാണ്ട്ര. സലേഷ്യന്‍ സന്യാസിനീ സമൂഹാംഗമാണ് സിസ്റ്റര്‍. 1974 -ല്‍ ഇറ്റലിയിലാണ് ജനനം.
പരിശുദ്ധ പിതാവിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് സിസ്റ്റര്‍ തന്റെ പുതിയ പദവിയെക്കുറിച്ച് പ്രതികരിച്ചു.