പ്രാര്‍ത്ഥനയുടെ സംരക്ഷണം വൈദികര്‍ക്ക് നല്‍കണമെന്ന് മാര്‍പാപ്പ

തങ്ങളുടെ സംരക്ഷണയില്‍ ഏല്‍പിക്കപ്പെട്ടിരിക്കുന്ന വിശ്വാസികളെ സംരക്ഷിക്കേണ്ടവരാണ് പുരോഹിതരും മെത്രാന്മാരും. ഈ കടമകള്‍ കാര്യക്ഷമമായി നിര്‍വഹിക്കാന്‍ അവര്‍ക്ക് നമ്മുടെ പ്രാര്‍ത്ഥനാപിന്തുണ ആവശ്യമുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പാ.

“സഭയോടും സഭയുടെ വിശ്വാസപ്രമാണങ്ങളോടുമുള്ള സ്നേഹം നമ്മില്‍ നവീകരിക്കപ്പെടുവാനുള്ള കൃപയ്ക്കായി നമുക്ക് കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കാം. ദിവ്യഇടയനായ യേശുവിന്റെ ദൃഢതയും ആര്‍ദ്രതയും നമ്മുടെ അജപാലകര്‍ ജീവിതത്തില്‍ പകര്‍ത്താനുള്ള അനുഗ്രഹത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം” – പാപ്പാ പറഞ്ഞു.

മെത്രാന്മാര്‍ ജനങ്ങളില്‍ നിന്ന് അകന്നിരിക്കുന്നവരാകരുതെന്നും അവരോട് ഏറ്റവും അടുപ്പം പാലിക്കണമെന്നും പാപ്പാ ഓര്‍മിപ്പിച്ചു. “വൈദികരും മെത്രാന്മാരും മാര്‍പ്പാപ്പായും ഉണര്‍ന്ന് കാവലിരിക്കണം. അജഗണങ്ങളെയും തങ്ങളെത്തന്നെയും കാത്തുപാലിക്കണം. കാവലിരിക്കുക എന്ന കര്‍ത്തവ്യം നാം എത്ര ശുഷ്‌കാന്തിയോടെ നിര്‍വഹിക്കുന്നു എന്ന് സ്വയം മനഃസാക്ഷിപരിശോധന ചെയ്യണം” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.