ഇന്തോനേഷ്യയിലെ സുലവേസി പ്രവിശ്യയിൽ ഭൂകമ്പത്തിനും സുനാമിക്കും ഇരയായവർക്ക് സഹായഹസ്തവുമായി ഫ്രാൻസിസ് പാപ്പാ. ഒരു ലക്ഷം ഡോളർ ആണ് പാപ്പാ ദുരിതബാധിതരെ സഹായിക്കാനായി നീക്കി വെച്ചിരിക്കുക.
ഇന്തോനേഷ്യയിലെ അപ്പസ്തോലിക് നുൺഷ്യേറ്റ് വഴിയായിരിക്കും തുക ചെലവഴിക്കുകയെന്ന് വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചു. ദുരന്തത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ നേരിട്ടവർക്കായിരിക്കും കൂടുതൽ പരിഗണന നല്കുക. കഴിഞ്ഞ വെള്ളിയാഴ്ച ആണ് ഇന്തോനേഷ്യൻ തീരങ്ങളെ തകർത്തടിച്ചു കൊണ്ട് ഭൂചലനവും സുനാമിയും ഉണ്ടായത്. ദുരന്തത്തിൽ 1500 ആളുകൾ മരിച്ചതായാണ് റിപ്പോർട്ട്. ഇനിയും മരണ സംഖ്യ ഉയരാനുള്ള സാധ്യത അധികൃതർ ചൂണ്ടിക്കാണിക്കുന്നു. 70,000 പേരെ കാണാതായി എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ദുരന്തം ഒരു ദേശത്തിനു കനത്ത ആഘാതം സൃഷ്ടിച്ച സാഹചര്യത്തിലാണ് പാപ്പായുടെ സഹായം.