പിയാത്തയുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങള്‍

മൈക്കലാഞ്ചലോയുടെ ലോകപ്രസിദ്ധമായ മാര്‍ബിള്‍ ശില്പമാണ് പിയാത്ത. എന്നാല്‍ ഈ മഹത്തായ കലാസൃഷ്ടിയുമായി ബന്ധപ്പെട്ട പലര്‍ക്കുമറിയാത്ത ചില രഹസ്യങ്ങള്‍ കൂടിയുണ്ട്. അവയില്‍ ചിലത് ഇതാ…

1. പിയാത്ത കമ്മീഷന്‍ ചെയ്തത് ഒരു ഫ്രഞ്ച് കര്‍ദിനാളാണ്. ജീന്‍ ഡി ബില്‍ഹേഴ്‌സ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. തന്റെ ശവകുടീരം അലങ്കരിക്കാന്‍ റോമിലെ ഏറ്റവും മനോഹരമായ മാര്‍ബിള്‍ ശില്പം തേടി നടന്ന അദ്ദേഹം മൈക്കലാഞ്ചലോയെ കണ്ടുമുട്ടി. അങ്ങനെയാണ് പിയാത്ത പിറക്കുന്നത്.

2. മൈക്കലാഞ്ചലോ കൈയൊപ്പിപ്പ ഒരേയൊരു ശില്പമാണ് പിയാത്ത. മറിയത്തിന്റെ വസ്ത്രത്തിലേക്ക് സൂക്ഷിച്ചു നോക്കിയാല്‍ അവിടെ ശില്പിയുടെ കൈയൊപ്പ് കാണാം. നെഞ്ചിനു താഴെയായിട്ടാണ് മൈക്കലാഞ്ചലോ തന്റെ ഒപ്പിട്ടിരിക്കുന്നത്. ആ ശില്പം മറ്റൊരാളിന്റേതാണെന്ന് ഏതോ വഴിപോക്കര്‍ പറയുന്നത് കേട്ടിട്ടാണ് അദ്ദേഹം അങ്ങനെ ഒപ്പിട്ടത്.

3. ഒറ്റ പീസ് കരാര മാര്‍ബിളിലാണ് പിയാത്ത പണി കഴിപ്പിച്ചിരിക്കുന്നത്. 5’9 ത 6’5 സൈസിലാണ് പിയെത്ത നിര്‍മിച്ചിരിക്കുന്നത്. പ്രശസ്തമായ കരാര ഗുഹകളില്‍ നിന്നും വരുത്ത ഒറ്റ കഷണം മാര്‍ബിളിലാണ് പിയാത്ത നിര്‍മിച്ചിരിക്കുന്നത്.

4. നിര്‍മിച്ച് 200 വര്‍ഷം കഴിഞ്ഞപ്പോള്‍ പിയാത്ത സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് മാറ്റി സ്ഥാപിച്ചു.

5. 1964 ല്‍ പിയാത്ത ന്യൂയോര്‍ക്കിലെത്തി. യുഎസ് കര്‍ദിനാള്‍ ഫ്രാന്‍സിസ് ജോസഫ് സ്‌പെല്‍മാന്റെ ആവശ്യപ്രകാരമാണ് ജോണ്‍ 23ാമന്‍ പിയാത്ത ന്യൂയോര്‍ക്കില്‍ കൊണ്ടു പോയി പ്രദര്‍ശിപ്പിക്കാന്‍ അനുമതി കൊടുത്തത്.

6. 1499 ലാണ് പിയാത്ത പൂര്‍ത്തിയായത്. മറിയം കന്യകയായതിനാലാണ് മറിയത്തിന്റെ മുഖത്ത് യുവത്വം തുളുമ്പുന്നതെന്നായിരുന്നു വിമര്‍ശകര്‍ക്ക് മൈക്കലാഞ്ചലോ നല്‍കിയ മറുപടി.

7. 1972 ലെ പെന്തക്കുസ്താ ദിനത്തില്‍ പിയാത്ത നശിപ്പിക്കാന്‍ ഒരു ശ്രമമുണ്ടായി. ഹംഗറിക്കാരനായ ഒരു മനോരോഗിയാണ് അതിന് ശ്രമിച്ചത്.