ഫിലിപ്പൈന്‍സില്‍ കര്‍ദിനാളിനും 130 കന്യാസ്ത്രീകള്‍ക്കും കോവിഡ്

മനില ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ജോസ് അഡ്വിന്‍കുളായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിന് രണ്ടു ദിവസങ്ങള്‍ക്കുശേഷം ഒരു റിലീജിയസ് കോണ്‍ഗ്രിഗേഷനിലെ 62 കന്യാസ്ത്രീകള്‍ കോവിഡ് ബാധിതരായി. ഇതിനു മുമ്പ് കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി റിലീജിയസ് ഓഫ് ദ വെര്‍ജിന്‍ മേരിയിലെ 62 കന്യാസ്ത്രീകളും കോവിഡ് പോസിറ്റീവായിരുന്നു. കൂടാതെ ഇവരുടെ മഠത്തിലെ ജോലിക്കാരായ 50 പേര്‍ക്കും കോവിഡുണ്ട്. ഹോളി സ്പിരിറ്റ് സിസ്റ്റേഴ്‌സ് കോണ്‍ഗ്രിഗേഷനിലെ 22 കന്യാസ്ത്രീകള്‍ക്ക് കോവിഡ് പിടിപെട്ടതായി വാര്‍ത്തയുണ്ട്. ഇതില്‍ ഒരു മരണവും സംഭവിച്ചിട്ടുണ്ട്.

ഈ കന്യാസ്ത്രീകളില്‍ ഭൂരിഭാഗവും കോണ്‍വന്റിന് പുറത്തേയ്ക്ക് പോകാത്തവരാണ്. എന്നിട്ടും എങ്ങനെയാണ് ഇവര്‍ക്ക് രോഗം പിടിപെട്ടത് എന്നതിനെക്കുറിച്ച് അന്വേഷണം നടന്നു വരികയാണ്. കര്‍ദിനാള്‍ ക്വാറന്റൈനിലാണ്. ഇവര്‍ക്കെല്ലാം വിദഗ്ധ ചികിത്സയും നല്‍കി വരികയാണ്. ഫിലിപ്പൈന്‍സില്‍ ഇന്നലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് 20,333 പേര്‍ രോഗബാധിതരാണ്. 300 മരണവും സംഭവിച്ചിട്ടുണ്ട്. ഇതേറ്റവും ഉയര്‍ന്ന നിരക്കാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.