വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം; 8,00,000 ഡോളറിന്റെ സ്‌കോളര്‍ഷിപ്പുമായി പേപ്പല്‍ ഫൗണ്ടേഷന്‍

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി 8,00,000 ഡോളറിന്റെ സ്‌കോളര്‍ഷിപ്പ് അനുവദിച്ച് പേപ്പല്‍ ഫൗണ്ടേഷന്‍. റോമിലെ 16 സര്‍വകലാശാലകളില്‍ പഠിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്. വൈദികര്‍ക്കും സിസ്റ്റര്‍മാര്‍ക്കും ബ്രദേഴ്‌സിനും അത്മായരും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ്.

കത്തോലിക്കാ നേതാക്കളെയും അധ്യാപകരെയും സേവനത്തിനായി സജ്ജരാക്കുകയെന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ കാഴ്ചപ്പാടില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് പേപ്പല്‍ ഫൗണ്ടേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡന്റ് യൂസ്റ്റസ് മിത പ്രസ്താവനയില്‍ പറഞ്ഞു. 2000ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം ആരംഭിച്ചതിനുശേഷം ആയിരത്തിഅറുനൂറിലധികം ആളുകള്‍ക്ക് ഏകദേശം 13 മില്യണ്‍ ഡോളറിന്റെ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയിട്ടുണ്ട്.

1988 ലാണ് പേപ്പല്‍ ഫൗണ്ടേഷന്‍ സ്ഥാപിതമാകുന്നത്. സഭയ്ക്കുള്ളിലെ വൈദികരുടെയും മറ്റ് അധികാരശ്രേണികളുടെയും പരസ്പര സഹകരണം, സാക്ഷ്യം വഹിക്കല്‍ എന്നിവയിലൂടെ പരിശുദ്ധ പിതാവിനെയും കത്തോലിക്ക സഭയെയും സേവിക്കുക എന്നതാണ് പേപ്പല്‍ ഫൗണ്ടേഷന്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.