ദക്ഷിണാഫ്രിക്കയിലെ വിദ്യാഭ്യാസ സേവനങ്ങൾക്ക് കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശിക്ക് മാർപാപ്പായുടെ അംഗീകാരം. കറുത്തവർക്ക് ഭൂരിപക്ഷമുള്ള ഉംറ്റാറ്റാ കനിസ ഹൈസ്കൂളിന്റെയും ചിൽഡ്രൻസ് ഹോമിന്റെയും സ്ഥാപകനും പ്രിൻസിപ്പലും കൂടിയായ സെബാസ്റ്റ്യൻ വട്ടക്കുന്നേലിനാണ് മാർപാപ്പായുടെ ബലേ മെറന്റി മെഡൽ ലഭിച്ചത്.
1775-ൽ പിയൂസ് ആറാമൻ പാപ്പാ പേപ്പൽ ആർമി അംഗങ്ങൾക്കേർപ്പെടുത്തിയ ഈ ബഹുമതി 1925 മുതൽ ഇതരസേവനങ്ങൾ നൽകുന്ന അത്മായർക്കും നൽകിത്തുടങ്ങി.