കൊളംബിയന്‍ മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ചിത്രം വത്തിക്കാന്‍ ഗാര്‍ഡനില്‍ സ്ഥാപിച്ചു

കൊളംബിയയുടെ മദ്ധ്യസ്ഥയായ ഔര്‍ ലേഡി ഓഫ് ദി റോസറി ചിക്വിന്‍ക്വിയിറയുടെ ഓയില്‍ പെയിന്റിംഗ് വത്തിക്കാന്‍ ഗാര്‍ഡനില്‍ സ്ഥാപിച്ചു. കൊളംബിയയുടെ മദ്ധ്യസ്ഥയായി മാതാവിനെ പ്രതിഷ്ഠിച്ചതിന്റെ 102 ാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു അത്.

കൊളംബിയന്‍ ജനതയ്ക്ക് വെര്‍ജിന്‍ ഓഫ് ചിക്വിന്‍ക്വിയയോടുള്ള ഭക്തി നാനൂറ്റമ്പതോളം വര്‍ഷത്തെ പഴക്കമുള്ളതാണ്. കൊളംബിയ ഗവണ്‍മെന്റാണ് ഈ സമ്മാനം വത്തിക്കാന് നല്‍കിയത്. ജൂലൈ ഒമ്പതിനാണ് വത്തിക്കാന്‍ ഗാര്‍ഡനില്‍ ചിത്രം സ്ഥാപിച്ചത്. ആശുപത്രിയിലായിരുന്നതിനാല്‍ പാപ്പായ്ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. കര്‍ദ്ദിനാള്‍ ഗ്വിസെപ്പി ബര്‍ട്ടെല്ല ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.

1577-1586 വര്‍ഷങ്ങളിലാണ് ഈ രൂപത്തിന്റെ യഥാര്‍ത്ഥ പിറവി. ഉണ്ണീശോയെ കയ്യിലെടുത്തു നില്‍ക്കുന്ന മാതാവും ഇരുവരുടേയും വശങ്ങളിലായി വി. ആന്‍ഡ്രുവും വി. ആന്റണിയും നില്‍ക്കുന്നതാണ് പ്രശസ്തമായ ഈ ചിത്രം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.