മെയ് മാസം ജപമാലയജ്ഞ മാസമായി വത്തിക്കാന്‍ പ്രഖ്യാപിച്ചു

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെയ് മാസം ജപമാലയജ്ഞ മാസമായി വത്തിക്കാന്‍ പ്രഖ്യാപിച്ചു. “സഭയില്‍ നിന്ന് പ്രാര്‍ത്ഥന നിരന്തരമായി ദൈവത്തിലേക്ക് ഉയര്‍ന്നു” എന്നായിരിക്കും ജപമാലയജ്ഞ മാസത്തിന്റെ പ്രമേയമെന്ന് നവ സുവിശേഷവത്കരണത്തിനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

വ്യക്തികളുടെയും കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും ഇടയില്‍ ജപമാല പ്രാര്‍ത്ഥന പ്രോത്സാഹിപ്പിക്കാനായി ലോകമെമ്പാടുമുള്ള തീര്‍ത്ഥാടനകേന്ദ്രങ്ങളും പ്രത്യേകമാംവിധം ജപമാലയജ്ഞത്തില്‍ പങ്കാളികളാകുമെന്ന് പൊന്തിഫിക്കല്‍ കൗണ്‍സില്‍ പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഓരോ ദിവസവും ഓരോ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നിന്ന് – ആകെ മുപ്പത് തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ നിന്നായി തല്‍സമയം വിശ്വാസികള്‍ക്കു വേണ്ടി ജപമാലയജ്ഞം സംപ്രേക്ഷണം ചെയ്യും. പരമ്പരാഗതമായി മെയ് മാസം പരിശുദ്ധ കന്യകാമറിയത്തിനാണ് കത്തോലിക്കാ സഭ സമര്‍പ്പിച്ചിരിക്കുന്നത്. ദൈവമാതാവിന്റെ മാദ്ധ്യസ്ഥ്യം പ്രത്യേകം യാചിച്ചുകൊണ്ട് പാപ്പാ തന്നെയായിരിക്കും മെയ് മാസം ഒന്നാം തീയതി ജപമാലയജ്ഞത്തിനു തുടക്കം കുറിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.