ദൈവത്തോട് പ്രാർത്ഥിച്ചു: ശ്വാസം നിലച്ച കുട്ടി ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തി 

ദൈവത്തോട് പ്രാർത്ഥിച്ചതിന്റെ ഫലമായി ശ്വാസം നിലച്ച കുട്ടി ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തി. കഴിഞ്ഞ ദിവസം നോർത്ത് കരോളിനയിലെ ഹോൾഡിങ് ബീച്ചിലായിരുന്നു സംഭവം.

കുടുംബത്തോടൊപ്പം അവധിദിനം ആഘോഷിക്കാനെത്തിയതാണ് പന്ത്രണ്ട് വയസുകാരൻ ലെവി ഫ്ലോയ്ഡ്. തിരകൾക്കിടയിൽ കളിച്ചുകൊണ്ടിരുന്ന ലെവിയെ കുറച്ചുനേരം കാണാതിരുന്നത് ശ്രദ്ധിച്ച കുട്ടിയുടെ പിതാവ് നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തി. വെള്ളത്തിൽ നിന്ന് എടുത്തപ്പോൾ ലെവിന്റെ ശരീരം നീലനിറമായി മാറുകയായിരുന്നു. ശ്വാസവും ഇല്ല. ഇവർക്കൊപ്പം ഉണ്ടായിരുന്ന നഴ്സ് ഓടിയെത്തി കൃത്രിമശ്വാസം നൽകുവാൻ ശ്രമിച്ചുകൊണ്ടിരുന്നു.

പെട്ടന്ന് അവിടെയുണ്ടായിരുന്ന ക്രിസ്ത്യൻ കുടുംബം പ്രാർത്ഥിക്കുവാൻ ആരംഭിച്ചു. നഴ്‌സും അവിടെയുണ്ടായിരുന്ന ഡോക്ടർമാരും കൂടെ കുട്ടിക്ക് കൃത്രിമശ്വാസം നൽകുന്നതിനുള്ള ശ്രമങ്ങൾ തുടരുകയായിരുന്നു. പാട്ടു പാടി പ്രാർത്ഥിക്കുവാൻ തുടങ്ങിയ നിമിഷം കുട്ടി ശ്വാസം എടുത്തു തുടങ്ങി. പെട്ടന്ന് ലെവിയെ ആശുപത്രിയിൽ എത്തിക്കുകയും രണ്ടു ദിവസം കൊണ്ട് പൂർണ്ണസൗഖ്യം നേടി ആശുപത്രി വിടുകയും ചെയ്‌തു.

“ശരിക്കും മരിച്ച അവസ്ഥയിൽ തന്നെയായിരുന്നു കുട്ടി. അവൻ ജീവിതത്തിലേയ്ക്ക് തിരികെ വന്നത് ആ സമയത്തെ പ്രാർത്ഥനയുടെ ശക്തി കൊണ്ട് മാത്രമായിരുന്നു. ശരിക്കും അവനിൽ സംഭവിച്ചത് ദൈവത്തിന്റെ ഒരു പ്രത്യേക ഇടപെടലായിരുന്നു എന്ന് ഞാനാണ് ഉറച്ചു വിശ്വസിക്കുന്നു” – ലേവിയുടെ അമ്മ വെളിപ്പെടുത്തുന്നു.