മരിയന്‍ എക്സ്പോയുമായി ആലപ്പുഴ പൂങ്കാവ് പള്ളി 

പ്രസിദ്ധ മരിയൻ തീർഥാടനകേന്ദ്രങ്ങൾ കാണാൻ അവസരമൊരുക്കി മരിയൻ എക്സ്പോ! പ്രസിദ്ധ തീർഥാടനകേന്ദ്രമായ ആലപ്പുഴ പൂങ്കാവ് പള്ളിയിലെ മൈതാനത്ത് ഇരുപതിനായിരം ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്ന പ്രദർശന ശാലയിലാണ് എട്ടു രാജ്യങ്ങളിലെ മരിയൻ തീർഥാടന കേന്ദ്രങ്ങളുടെ ജീവൻ തുടിക്കുന്ന മാതൃക ഒരുപറ്റം കലാകാരൻമാർ ഒരുക്കിയിരിക്കുന്നത്.

ഫ്രാൻസിലെ ലൂർദ്, ജപ്പാനിലെ അക്കിത്ത, ബെൽജിയത്തിലെ ബെയറിംഗ്, മെക്സിക്കോയിലെ ഗ്വാദലൂപെ, അമേരിക്കയിലെ ഗുഡ് ഹെൽപ്, റുവാണ്ടയിലെ കിബ്ഹോ, പോർച്ചുഗലിലെ ഫാത്തിമ, ബോസ്നിയയിലെ മെജൂഗോറെ എന്നീ തീർഥാടനകേന്ദ്രങ്ങളിൽ പരിശുദ്ധ മാതാവിന്‍റെ അദ്ഭുത പ്രത്യക്ഷീകരണങ്ങളും അടയാളങ്ങളും മനുഷ്യകുലത്തിനു നല്കിയ സന്ദേശങ്ങളും എക്സ്പോയിൽ ഒരുക്കിയിട്ടുണ്ട്.

ഫാത്തിമയിലെ ഇടയബാലകർക്കു മാതാവ് പ്രത്യക്ഷപ്പെടുന്നതും മെജ്യൂഗോറെയിലെ കുരിശിൽനിന്ന് ഉയർന്നു വരുന്ന ക്രിസ്തുവിന്‍റെ രൂപവും ഫ്രാൻസ് അമേരിക്കയ്ക്കു സമ്മാനിച്ച സ്റ്റാച്യു ഓഫ് ലിബർട്ടിയും രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ക്രൂരമുഖങ്ങളും അമേരിക്കൻ വൈറ്റ് ഹൗസുമൊക്കെ തീർഥാടകരുടെ ശ്രദ്ധയാകർഷിക്കുന്നു. 16നു തുടങ്ങിയ പ്രദർശനം 26നു സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.