വിശുദ്ധ അൽഫോൻസാമ്മ പ്രത്യാശയുടെ വാതിൽ തുറന്നവൾ: മാർ വാണിയക്കിഴക്കേൽ

ആധുനികലോകത്തിന് പ്രത്യാശയുടെ വാതിലാണ് വി. അൽഫോൻസാമ്മ എന്ന് സത്നാ രൂപത മുൻ ബിഷപ് മാർ മാത്യു വാണിയക്കിഴക്കേൽ. വി. അൽഫോൻസാമ്മയുടെ തിരുനാളിന്‍റെ ഭാഗമായി ഇന്നലെ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ദൈവവിളിയിൽ നേരിട്ട കഠിനമായ തടസങ്ങളെ ദൈവത്തിലുള്ള പ്രത്യാശയോടെ നേരിട്ട് വിജയിച്ചവളാണ് അൽഫോൻസാമ്മ. നമ്മെ ഞെരുക്കുന്ന ദൗർഭാഗ്യങ്ങളിലും ശാന്തത വെടിയാതെ പ്രത്യാശയോടെ നീങ്ങുവാൻ അൽഫോൻസാമ്മ പഠിപ്പിക്കുകയാണെന്നും മാർ മാത്യു വാണിയക്കിഴക്കേൽ ഉദ്ബോധിപ്പിച്ചു.

ഇന്നലെ വിവിധ സമയങ്ങളിലായി ഫാ. മാർട്ടിൻ കല്ലറയ്ക്കൽ, റവ. ഡോ. ജോസഫ് പുരയിടത്തിൽ, റവ. ഡോ. ആന്‍റണി പെരുമാനൂർ, വികാരി ജനറാൾ റവ. ഡോ. ജോസഫ് മലേപ്പറമ്പിൽ, ഫാ. ജോസഫ് ഇടത്തുംപറമ്പിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു.

വൈകുന്നേരം നടന്ന ആഘോഷമായ റംശാ പ്രാർഥനയ്ക്കു ഫാ. ചെറിയാൻ മൂലയിൽ മുഖ്യകാർമ്മികത്വം വഹിച്ചു. ജപമാല, മെഴുകുതിരി പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഫാ. ജോർജ്ജ് ഈറ്റയ്ക്കക്കുന്നേൽ കാർമ്മികത്വം വഹിച്ചു.